കളമശേരി: കളമശേരിയിൽ നടപ്പാക്കിയ ട്രാഫിക് പരിഷ്കാരം വിജയമെന്ന് വിലയിരുത്തൽ. ഇടപ്പള്ളി ടോളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാ ൻ പുതിയ യു ടേൺ അടുത്ത ആഴ്ച മുതൽ ഏർപ്പെടുത്താനും തീരുമാനമായി. 21 ദിവസം പിന്നിട്ട ട്രാഫിക് പരിഷ്കാരം വിലയിരുത്താൻ മന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ ഇപ്പോഴത്തെ രീതി തുടരണമെന്ന് പൊതു അഭിപ്രായമുണ്ടായി.

ദേശീയപാതയിലെ ട്രാഫിക് സിഗ്നൽ മുറിച്ചു കടക്കൽ ഒഴിവാക്കിയതോടെ ദേശീയ പാതയിലെയും എച്ച്എംടി റോഡിലെയും ഗതാഗതക്കുരുക്ക് ഒഴിവായി.

കാർബൺ ബഹിർഗമന തോത് 94 ൽ നിന്ന് 34 ആയി കുറയുകയും ചെയ്തതായി ആർടിഒ (എൻഫോഴ്സ്മെന്‍റ്) കെ. മനോജ് പറഞ്ഞു. സ്വകാര്യ ബസുകൾക്ക് ഏഴ് ലിറ്റർ വരെ പ്രതിദിന ഡീസൽ ചെലവിൽ കുറവുമുണ്ടായി.

എച്ച്എംടി റോഡിലും നോർത്ത് കളമശേരിയിലും സാധനങ്ങൾ വാങ്ങാനായി കടകളിലേക്ക് വരുന്നവരുടെ വാഹനം നിശ്ചിത സമയം നിർത്തിയിടാൻ സംവിധാനമുണ്ടാക്കണമെന്നും ദീർഘസമയത്തേക്ക് നിർത്തിയിട്ട് പോകുന്നത് നിരുത്സാഹപ്പെടുത്തണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. പ്രീമിയർ കവലയിൽ എറണാകുളം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിൽ ഒരേ സമയം മൂന്ന് ഓട്ടോറിക്ഷകൾ വരെ നിർത്തിയിടാൻ അനുമതി നൽകും.

കുസാറ്റ് കവലയുൾപ്പെടെ അഞ്ച് സീബ്ര ക്രോസിംഗ് സ്ഥാപിക്കും. തിരക്കുള്ള സമയത്ത് ഭാരവാഹനങ്ങൾ കണ്ടെയ്നർ റോഡ് വഴി തിരിച്ചുവിടുമെന്ന് അസിസ്റ്റന്‍റ് പോലീസ് കമ്മീഷണർ കെ.എ. അഷ്റഫ് പറഞ്ഞു. ഇടപ്പള്ളി ടോളിൽ നിലവിലെ യൂ ടേൺ മാറ്റി റോഡിന് കൂടുതൽ വീതിയുള്ള ഭാഗത്തേക്ക് മാറ്റുന്നത് അടുത്ത ആഴ്ചയോടെ പൂർത്തിയാകുമെന്നും തുടർന്ന് കുറെക്കൂടി സുഗമമായ യാത്ര സാധ്യമാകുമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. ഇടപ്പള്ളി ടോളിലെ പുതിയ യുട്ടേൺ പുനരാലോചന നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ട്രാഫിക് പരിഷ്കാരം നടപ്പാക്കാൻ സഹകരിച്ച ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, വ്യാപാരികൾ, പൊതുജനങ്ങൾ തുടങ്ങി എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു. രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി മറ്റെങ്ങുമില്ലാത്ത വിധം പിന്തുണ നൽകിയതാണ് ഇത് വിജയിക്കാൻ കാരണമെന്നും മന്ത്രി പറഞ്ഞു.