കോതമംഗലം: കനത്ത മഴയിൽ ഇടമലയാറിൽ ഡാമിന് സമീപത്തും താളുംകണ്ടം റോഡിലും മണ്ണിടിച്ചിൽ. താളുംകണ്ടം റോഡിൽ മണ്ണിടിഞ്ഞ് റോഡ് 100 മീറ്ററോളം തകർന്നു. പൊങ്ങിൻചോട് ആദിവാസി ഊരിലേക്കുള്ള പാലത്തിനും ഭാഗികമായി കേടുപാട് സംഭവിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ കനത്തമഴയിലാണ് മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് തകർന്നത്. ഇടമലയാർ ഡാമിന് ഏതാനും മീറ്റർ ഇപ്പുറത്ത് വ്യു പോയിന്‍റിന് സമീപത്തും, ഇടമലയാർ ഡാം താളുംകണ്ടം റോഡിൽ വൈശാലി ഗുഹയ്ക്ക് ഏതാനും മീറ്റർ താഴെയുമാണ് ശക്തമായ മണ്ണിടിച്ചിൽ സംഭവിച്ചത്.

താളുംകണ്ടം ഗിരിവർഗ ഊരിലേക്കുള്ള റോഡിലേക്ക് മണ്ണിടിഞ്ഞ് വലിയപാറക്കല്ലും മരങ്ങളും കടപുഴകി വീണ് റോഡിന് കേടുപാടുണ്ടായി. ഊരിലേക്ക് വൈദ്യുതി കൊണ്ടുപോകുന്ന അണ്ടർ ഗ്രൗണ്ട് കേബിൾ ഭാഗത്തെ മണ്ണ് കുത്തിയൊലിച്ച് പോയി കേബിൾ പുറത്തുകാണാവുന്ന വിധത്തിലായി. കേബിൾ തകരാർ മൂലം പ്രദേശത്ത് മൂന്ന് ദിവസമായി വൈദ്യുതി നിലച്ചിരിക്കുകയാണ്. വൈദ്യുത കേബിളിന് സമീപത്തുകൂടി വലിച്ചിട്ടുള്ള നിർമാണത്തിലുള്ള ബിഎസ്എൻഎൽ ടവറിലേക്ക് കൊണ്ടുപോകുന്ന യുജി കേബിളിനും തകരാർ സംഭവിച്ചിട്ടുണ്ട്. മണ്ണിടിഞ്ഞ് റോഡിലേക്ക് വീണ് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.

ഡാമിന് സമീപത്ത് റോഡിലേക്ക് മണ്ണിടിഞ്ഞത് കെഎസ്ഇബി അധികൃതർ തന്നെ നീക്കം ചെയ്തു. താളുംകണ്ടം റോഡിൽ വീണ മണ്ണും പാറക്കല്ലുകളും താളുംകണ്ടം, പൊങ്ങിൻചോട് ഗിരിവർഗ ഊരുകളിലെ ആദിവാസികളെത്തി ഏറെപണിപ്പെട്ട് മണികൂറുകൾക്ക് ശേഷം വ്യാഴാഴ്ച ഉച്ചയോടെയാണ് നീക്കം ചെയ്തത്. താളുംകണ്ടം ഊരിൽനിന്ന് പൊങ്ങിൻചോട് ഊരിലേക്ക് പോകുന്ന റോഡിലെ ചെറിയ പാലത്തിനും മണ്ണിടിച്ചിലിനെ തുടർന്ന് തകർച്ച നേരിട്ടിട്ടുണ്ട്. തോട്ടിൽ ജലനിരപ്പ് ഉയർന്ന് തടിയും മറ്റ് പാലത്തിന് മുകളിൽ തട്ടിയാണ് കേടുപാട് ഉണ്ടായത്. രണ്ട് കുടികളിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഗതാഗത തടസം കാരണം സ്കൂളിൽ പോകാനായില്ല. ഇടമലയാർ ഗവ. യുപി സ്കൂളിലാണ് വിദ്യാർഥികൾ പഠിക്കുന്നത്.