കൊച്ചി: കൊലപാതക കേസിലെ പ്രതിയായ ആസാം സ്വദേശിയെ അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് പിടികൂടി. 2019ല്‍ മട്ടാഞ്ചേരി പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കൊലക്കേസിലെ പ്രതികളിൽ ഒരാളായ നിര്‍മല്‍ ഗോഗോയ്(30)നെയാണ് ആസാമില്‍ നിന്നും പിടികൂടിയത്. മത്സ്യബന്ധന തൊഴിലാളിയായ ആസാം സ്വദേശിയെയാണ് മുൻ വൈരാഗ്യം മൂലം പ്രതികൾ സംഘം ചേർന്ന് കൊലപ്പെടുത്തിയത്.

മുൻ വൈരാഗ്യം മൂലം കൂടെ ജോലി ചെയ്തിരുന്ന അഞ്ച് പേര്‍ ചേര്‍ന്നാണ് മട്ടാഞ്ചേരി മരക്കടവ് ഫിഷിംഗ് ബോട്ട് ജെട്ടിക്ക് സമീപമെത്തിച്ച് യുവാവിനെ കൊന്ന് കായലില്‍ തള്ളിയത്. കേസിലെ മറ്റു നാല് പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ നാലാം പ്രതിയായ നിര്‍മല്‍ കൊല നടത്തിയ ശേഷം ആസാമിലേക്ക് കടന്നുകളയുകയായിരുന്നു. രാജ്യത്തിന്‍റെ പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞുവന്നിരുന്ന പ്രതിക്കായി പോലീസ് അന്വേഷണം നടത്തിയെങ്കിലും പിടികൂടാനായില്ല.

പിന്നീട് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തുടര്‍ന്നാണ് മട്ടാഞ്ചേരി എസിപി പി.ബി. കിരണ്‍, ഇന്‍സ്‌പെക്ടര്‍ കെ.എ. ഷിബിന്‍ എന്നിവരുടെ നിര്‍ദേശാനുസരണം എസ്‌ഐ പി.സി. ജയപ്രസാദിന്‍റെ നേതൃത്വത്തിലുള്ള സംഘം ആസാമിലെത്തി ദിബ്രുഗട്ട് ജില്ലയിലെ അതിര്‍ത്തിപ്രദേശമായ അസോമിയ ഗാവില്‍ നിന്ന് പ്രതിയെ സാഹസികമായി പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.