നെടുമ്പാശേരി : നെടുമ്പാശേരി പഞ്ചായത്ത് പതിനാറാം വാർഡിലെ കൊങ്ങോത്ര റോഡും ഭായി റോഡും തകർന്ന് സഞ്ചാരയോഗ്യമല്ലാതായി.

റോഡിന്‍റെ പല ഭാഗത്തും മെറ്റലും ടാറിംഗും പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കുകയാണ്. ആറു മാസത്തിലേറെയായി ഈ ദുരവസ്ഥ തുടരുന്നു. വിദ്യാധിരാജ സ്കൂൾ വരെയുള്ള കോങ്ങോത്ര റോഡിന് രണ്ടു കിലോമീറ്ററും ഭായി റോഡിന് ഒരു കിലോമീറ്ററും നീളമുണ്ട്. രണ്ടു നേരവും നിരവധി സ്കൂൾ ബസുകൾ പോകുന്ന വഴിയാണിത്.

കാറുകളും ബൈക്കുകളും മറ്റു വാഹനങ്ങളും ഇതുവഴി പോകുന്നുണ്ട്. ഒട്ടേറെ ജോലിക്കാർ താമസിക്കുന്ന റോസ് ഗാർഡന് സമീപത്തു കൂടിയാണ് ഭായി റോഡ് പോകുന്നത്. നൂറോളം കുടുംബങ്ങൾ ഈ പ്രദേശത്ത് തിങ്ങി പാർക്കുന്നുണ്ട്. യാത്രക്കാർ അപകടത്തിൽ പെടാതിരിക്കാൻ എത്രയും വേഗം റോഡ് നന്നാക്കണമെന്നാണ് ആവശ്യം. റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമന്വയ സാംസ്കാരിക സമിതി, റസിഡന്‍റ്സ് അസോസിയേഷൻ ഭാരവാഹികളായ പി.പി. പൗലോസ്, രവി പരിപ്പിൽ, വർഗീസ് മൽപ്പാൻ, ഷിബു ജോർജ് എന്നിവർ വാർഡ് മെമ്പറിനും പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ട്. പക്ഷേ ഇതുവരെ നടപടിയായിട്ടില്ല.