പിറവം: വികസന-പുനരുദ്ധാരണ ഫണ്ടുകൾ അനുവദിക്കുന്നതിൽ യുഡിഎഫ് കൗൺസിലർമാരോട് വിവേചനമുണ്ടായെന്നാരോപിച്ച് തുടർച്ചയായി രണ്ടാം തവണയും യുഡിഎഫ് കൗൺസിൽ യോഗം ബഹിഷ്കച്ചു. റോഡ് പുനരുദ്ധാരണം, വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികൾ കൃത്യമായി നടപ്പാക്കുന്നതിലെ അലംഭാവം, വ്യക്തിഗത ആനുകൂല്യങ്ങൾ യഥാസമയം അനുവദിക്കാതിരിക്കുക എന്നീ വിഷയങ്ങളിൽ യാതൊരു നടപടിയും മറുപടിയും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് കൗൺസിലർമാർ നഗരസഭാ കൗൺസിൽ യോഗം വീണ്ടും ബഹിഷ്കരിച്ചത്.

രണ്ടാഴ്ച മുമ്പ് ചേർന്ന കൗൺസിലിൽ ഇത് സംബന്ധിച്ച് യുഡിഎഫ് അംഗങ്ങൾ പ്രതിഷേധം ഉയർത്തുകയും തങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നതിൽ എൽഡിഎഫ് ഭരണ നേതൃത്വം വിവേചനം പുലർത്തുകയാണെന്നും കുറ്റപ്പെടുത്തുകയും തുടർന്ന് കൗൺസിൽ യോഗത്തിൽ ഇരുപക്ഷവും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതേത്തുടർന്ന് യുഡിഎഫ് അംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്കരിച്ച് നഗരസഭാ കവാടത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. നഗരസഭാ അധ്യക്ഷയുടെ ഓഫീസിനു മുന്നിൽ കൗൺസിലർമാർ ഏകദിന ഉപവാസവും നടത്തി.

ഇന്നലെ നടന്ന കൗൺസിൽ യോഗത്തിന്‍റെ ആരംഭത്തിൽ തന്നെ യുഡിഎഫ് അംഗങ്ങൾ തങ്ങളുടെ ആവശ്യങ്ങളിൽ മറുപടി ലഭിക്കാത്തതിനെത്തുടർന്ന് യോഗം ബഹിഷ്കരിച്ച് നഗരസഭാ കവാടത്തിൽ ധർണ നടത്തുകയായിരുന്നു. പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം ധർണ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ജില്ലാ സെക്രട്ടറിയും കൗൺസിലറുമായ രാജു പാണാലിക്കൽ അധ്യക്ഷത വഹിച്ചു. കൗൺസിൽമാരായ വത്സലാ വറുഗീസ്, അന്നമ്മ ഡോമി, ജിൻസി രാജു, പ്രശാന്ത് മമ്പുറം, സി.ജെ. ജോജിമോൻ, രമ വിജയൻ, മോളി ബെന്നി , സിനി ജോയി, വൈശാഖി എന്നിവർ പങ്കെടുത്തു.