അങ്കമാലി: മുന്നൂര്‍പ്പിള്ളിയില്‍ രഘുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ഏഴാറ്റുമുഖം കട്ടിംഗ് ഭാഗത്ത് പള്ളിയാന വീട്ടില്‍ ശ്രീജിത്ത് വിജയന്‍ (27), കട്ടിംഗ് ഭാഗത്ത് പാനിക്കുളം വീട്ടില്‍ ജോസഫ്(30) എന്നിവരെയാണ് അങ്കമാലി പോലീസ് അറസ്റ്റു ചെയ്തത്. കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍. സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

വിരോധത്തിന്‍റെ പേരില്‍ രഘുവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച ശേഷം രഘുവിന്‍റെ സുഹൃത്തായ സുജിത്തിന്‍റെ വീടിനു സമീപം ഇറക്കി വിടുകയായിരുന്നു. അവശനിലയിലായ രഘു സുജിത്തിന്‍റെ വീട്ടില്‍ വച്ചാണ് മരിച്ചത്. പ്രധാന പ്രതിയായ സതീഷ് കുന്നപ്പിള്ളി ഭാഗത്ത് വീട് വാടകക്കെടുത്ത് സ്പിരിറ്റ് സൂക്ഷിച്ച് ചാരായം വാറ്റിയിരുന്നു. ഇത് രഘുവും കൂട്ടരും ആരുമറിയാതെ എടുത്ത് ഉപയോഗിക്കുകയും, വില്പന നടത്തുകയും ചെയ്തതായി പറയുന്നു. ഇതാണ് വൈരാഗ്യത്തിനു കാരണം.

ഡിവൈഎസ്പി ടി.ആര്‍ രാജേഷിന്‍റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.വി. അരുണ്‍കുമാര്‍, എസ്ഐമാരായ കെ.എ. വില്‍സന്‍, കെ.കെ. ബഷീര്‍, സിപിഒമാരായ അജിതാ തിലകന്‍, ജിബിന്‍ കൃഷ്ണന്‍, കെ.എസ്. മാര്‍ട്ടിന്‍, സി.പി. ഷിഹാബ്, പി.എ. നൗഫല്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.