അങ്കമാലി: അങ്കമാലി പോലീസ് സ്റ്റേഷന് പിന്നിലുള്ള ടൗണ്‍ ചിറയിൽ കുളിക്കാനിറങ്ങിയ ആൾ മുങ്ങി മരിച്ചു. യുപി സ്വദേശി കിഷൻ സിംഗിന്‍റെ മകൻ സുനിൽ (45) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4.45നാണ് സംഭവം.

നീന്തുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു. കുളിക്കാനായി വന്ന മറ്റൊരാളാണ് സുനിൽ മുങ്ങുന്നത് കണ്ടത്. രണ്ടുമിനിട്ട് കഴിഞ്ഞിട്ടും പൊങ്ങിവരാത്തതിനെ തുടർന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

ആഴമുള്ള കുളമാണ്. നാട്ടുകാരുടെ നേതൃത്വത്തിൽ സുനിലിനെ കരയ്ക്കെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. 15 വർഷമായി അങ്കമാലി കല്ലുപാലം ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയാണ്. കോട്ടയത്തുനിന്ന് ജോലി കഴിഞ്ഞെത്തി വീട്ടിലേക്ക് പോകുന്നതിന് മുൻപ് കുളിക്കാനിറങ്ങിയതാണ്. ഭാര്യ: ആശ. മക്കൾ: യോഗേഷ്, അതുൽ. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.