മൂവാറ്റുപുഴ: ഏഷ്യൻ കപ്പ് പഞ്ചഗുസ്തിയിൽ മധു മാധവന് ഒരു സ്വർണവും ഒരു വെങ്കലവും. 19 മുതൽ 27 വരെ മുംബൈയിൽ നടക്കുന്ന ഏഷ്യ കപ്പ് പഞ്ചഗുസ്തിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച വാഴക്കുളം കാവന ഇടക്കുടിയിൽ മധു മാധവനാണ് സ്വർണവും വെങ്കലവും ലഭിച്ചത്. 80 കിലോ ഗ്രാൻഡ് മാസ്റ്റേഴ്സ് വിഭാഗത്തിലാണ് സ്വർണവും വെങ്കലവും നേടിയത്. നാഗ്പൂരിൽ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ രണ്ടു കൈക്കും ഒന്നാം സ്ഥാനം നേടിയാണ് ഏഷ്യൻ ചാന്പ്യൻഷിപ്പിലേക്കും, ലോക ചാന്പ്യൻഷിപ്പിലേക്കും യോഗ്യത നേടിയത്. ദേശീയ അന്തർദേശീയ മത്സരങ്ങളിൽ ഇതിനുമുൻപും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

1991ൽ ചാലക്കുടിയിൽ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ ചാന്പ്യനായാണ് തുടക്കം. മക്കളായ അനുജിത് മധുവും അഭിജിത് മധുവും പഞ്ചഗുസ്തിയിൽ സംസ്ഥാനതല വിജയികളായിട്ടുണ്ട്. മധുവിന് പിന്തുണയേകി ഭാര്യ ബിജിയും കൂടെയുണ്ട്.