കോതമംഗലം: വിതരണത്തിനായി കൊണ്ടുപോയ പാചകവാതക സിലിണ്ടർ ചോർന്നതിനെ തുടർന്നുണ്ടായ അപകട സാധ്യത അഗ്നിരക്ഷാസേനയുടെ അവസരോചിതമായ ഇടപെടലിൽ ഒഴിവായി. തുറസായ സ്ഥലത്ത് വാതകം തുറന്നുവിട്ടാണ് അപകടം ഒഴിവാക്കിയത്.

കവളങ്ങാട് പരീക്കണ്ണിയിൽ ഇൻഡേൻ ഗ്യാസ് ഏജൻസി ലോറിയിൽ കൊണ്ടുപോകുകയായിരുന്ന സിലിണ്ടറിൽനിന്നാണ് വാതകം ചോർന്നത്. തുടർന്ന് ജീവനക്കാരോട് വാഹനം തുറസായ സ്ഥലത്ത് സുരക്ഷിതമായി നിർത്തി ചോർച്ചയുള്ള സിലിണ്ടർ അപകടരഹിതമായി മാറ്റിവയ്ക്കാൻ അധികൃതർ നിർദേശിക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന വെള്ളം പന്പു ചെയ്തശേഷം അടുത്തെത്തി പരിശോധിച്ചപ്പോൾ സിലിണ്ടറിന്‍റെ ചോർച്ച അടക്കാൻ വച്ച പശ ഇളകി പോയതായി കണ്ടെത്തി.

അപകടം മനസിലാക്കിയ അഗ്നിരക്ഷാ സേനാംഗങ്ങൾ റഗുലേറ്റർ വഴി വേഗത്തിൽ വാതകം തുറന്നുവിട്ട് സിലിണ്ടർ കാലിയാക്കുകയായിരുന്നു. അപകടാവസ്ഥ പൂർണമായും ഒഴിവായി എന്ന് ഉറപ്പാക്കിയശേഷമാണ് സേന മടങ്ങിയത്. സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് കെ.കെ. ബിനോയി, ഗ്രേഡ് അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ എം. അനിൽ കുമാർ, കെ.എൻ ബിജു, സേനാംഗങ്ങളായ കെ.വി. ദീപേഷ്, പി.എം. നിസാമുദീൻ, പി.പി. ഷംജു, ജിനോ രാജു, പി.ആർ. രാഹുൽ, ശ്രുതിൻ പ്രദീപ്, ജിത്തു തോമസ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.