ജയസൂര്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ 23ന് പരിഗണിക്കും
Friday, September 13, 2024 3:21 AM IST
കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന്‍ ജയസൂര്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ ഈ മാസം 23ന് പരിഗണിക്കാന്‍ മാറ്റി. ‘പിഗ്മാന്‍' സിനിമയുടെ ലൊക്കേഷനില്‍ വച്ച് കയറിപ്പിടിച്ചെന്നാരോപിച്ച് നടി നല്‍കിയ പരാതിയിലാണ് ഒരു കേസ് എടുത്തത്. ആദ്യം കരമന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് തൊടുപുഴയിലേക്കും തുടര്‍ന്ന് കൂത്താട്ടുകുളം സ്‌റ്റേഷനിലേക്കും കൈമാറി.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ ‘ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ കടന്നു പിടിച്ചെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതിയില്‍ കന്‍റോണ്‍മെന്‍റ് പോലീസ് രജിസ്റ്റര്‍ ചെയ്ത‌താണ് മറ്റൊരു കേസ്.


സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു എന്നീ വകുപ്പുകളാണ് ജയസൂര്യക്കെതിരേ ചുമത്തിയത്. രണ്ട് ഹര്‍ജികളിലും ജാമ്യത്തെ എതിര്‍ത്ത് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കാനുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഹര്‍ജി പിന്നീട് പരിഗണിക്കാനായി ജസ്റ്റീസ് സി.എസ്. ഡയസ് മാറ്റിയത്.