റെയിൽവേ യാത്രാക്ലേശം അതിരൂക്ഷം; എംപിക്ക് നിവേദനവുമായി യാത്രക്കാർ
Tuesday, September 24, 2024 4:21 AM IST
ഏറ്റുമാനൂർ: അതിരൂക്ഷമായ റെയിൽവേ യാത്രാക്ലേശത്തിന് പരിഹാരം കാണണമെന്ന ആവശ്യവുമായി യാത്രക്കാർ കൂട്ടമായെത്തി ഫ്രാൻസിസ് ജോർജ് എംപിക്ക് നിവേദനം നൽകി.

ഏറ്റുമാനൂർ ജനകീയ വികസന സമിതിയുടെ വികസന സെമിനാറിൽ സംബന്ധിക്കാൻ എംപി എത്തിയപ്പോഴാണ് യാത്രക്കാർ കൂട്ടമായെത്തി നിവേദനം നൽകിയത്. പാലരുവി, വേണാട് എക്സ്പ്രസ് ട്രെയിനുകൾ നിറഞ്ഞു കവിഞ്ഞാണ് കോട്ടയത്തെത്തുന്നത്. കോട്ടയം, ഏറ്റുമാനൂർ സ്റ്റേഷനുകളിൽനിന്ന് തുടർന്നുള്ള യാത്ര അതീവദുഷ്കരമാണെന്ന് റെയിൽവേ യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസിന്‍റെ നേതൃത്വത്തിൽ എത്തിയ യാത്രക്കാർ പറഞ്ഞു.

മെമു വേണം

യാത്രക്കാരുടെ ആവശ്യം ന്യായമാണെന്നും വലിയ ദുരിതമാണ് യാത്രക്കാർ അനുഭവിക്കുന്നതെന്നും ചടങ്ങിൽ ഉണ്ടായിരുന്ന മോൻസ് ജോസഫ് എംഎൽഎ എംപിയെ ബോധ്യപ്പെടുത്തി. പാലരുവിക്കും വേണാടിനുമിടയിലുള്ള ഒന്നരമണിക്കൂർ ഇടവേളയാണ് ദുരിതത്തിന്‍റെ വ്യാപ്തി വർധിപ്പിക്കുന്നതെന്ന് എംപിക്ക് ഒപ്പമുണ്ടായിരുന്ന കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. മൈക്കിൾ ജയിംസ് ചൂണ്ടിക്കാട്ടി.

കുമാരനല്ലൂർ, കടുത്തുരുത്തി, കാഞ്ഞിരമറ്റം, ചോറ്റാനിക്കര റോഡ് പോലുള്ള ഹാൾട്ട് സ്റ്റേഷനുകളിലെ യാത്രക്കാർക്കും മെമു പ്രയോജനകരമാകും. പാലരുവിക്കും വേണാടിനും സ്റ്റോപ്പ്‌ ഇല്ലെന്നുള്ള പരാതികൾക്കും അതോടെ പരിഹാരമാകുമെന്നും യാത്രക്കാർ നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.


കഴിഞ്ഞദിവസം ട്രെയിനിലെ തിരക്കിൽപ്പെട്ട് കാലിനു പരിക്കേറ്റ രജനി സുനിൽ ട്രെയിനിലെ യാത്രക്കാരുടെ ദുരിതം ജനപ്രതിനിധികൾക്കു മുന്നിൽ വിവരിച്ചു. പാലരുവി, വേണാട് ട്രെയിനുകളിൽ കടന്നുകൂടാൻ പറ്റാത്തത്ര തിരക്കാണെന്നും ടിക്കറ്റ് എടുത്തവർപോലും മടങ്ങിപ്പോകുന്ന സാഹചര്യമാണെന്നും ഫ്രണ്ട്‌സ് ഓൺ റെയിൽസ് ഭാരവാഹികളായ അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ എന്നിവർ എംപിയുടെ ശ്രദ്ധയിൽപ്പെടുത്തി. സിമി ജ്യോതി, സ്മിത നായർ, ജയചന്ദ്രൻ എന്നിവരും യാത്രക്കാരെ പ്രതിനിധീകരിച്ച് സംസാരിച്ചു.

അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തും: ഫ്രാൻസിസ് ജോർജ്

തിരുവനന്തപുരം ഡിവിഷണൽ മാനേജരും പാസഞ്ചേഴ്സുമായി കോട്ടയം റെയിൽവേ സ്റ്റേഷനിൽ കൂടിക്കാഴ്ചയ്‌ക്ക് അവസരം ചോദിച്ചിട്ടുണ്ടെന്ന് ഫ്രാൻസിസ് ജോർജ് എംപി പറഞ്ഞു. മെമുവിന് വേണ്ടിയുള്ള ആവശ്യം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ജില്ലയിലെ എല്ലാ സ്റ്റേഷനും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുമെന്നും അദ്ദേഹം ഉറപ്പു നൽകി.