നീലംപേരൂർ പൂരം പടയണി: ഇന്ന് താപസക്കോലം എഴുന്നള്ളും
Monday, September 23, 2024 11:35 PM IST
നീലംപേരൂർ: നിറങ്ങൾ നിറഞ്ഞാടുന്ന പടയണിക്കളത്തിലേക്ക് ഇന്നുമുതൽ പ്ലാവിലക്കോലങ്ങൾ വന്നുതുടങ്ങും. രാത്രി 10ന് താപസക്കോലം പടയണിക്കളത്തിൽ എത്തും. പടയണിയുടെ ഒന്പതാം ദിവസം മുതൽ 12-ാം ദിവസം വരെ പ്ലാവിലക്കോലങ്ങളാണ് അടിയന്തര കോലങ്ങൾ. പ്ലാവിലയുടെ പച്ചനിറമാണ് ഈ ഘട്ടത്തിലെ കോലങ്ങളുടെ നിറം.

കല്യാണസൗഗന്ധികം തേടിയുള്ള ഭീമസേനന്‍റെ യാത്രയ്ക്കിടയിൽ കണ്ടുമുട്ടുന്ന മാർക്കണ്ഡേയ മുനിയുടെ താപസക്കോലമാണ് പടയണിക്കളത്തിൽ എത്തുന്നത്. ഇന്നലെ രാത്രി കുടംപൂജ കളിയുടെയും തോത്താകളിയുടെയും പ്രത്യേക മേളത്തിന്‍റെയും അകമ്പടിയോടെ കുടനീർത്ത് ചടങ്ങുകൾ നടത്തിയാണ് പടയണിയുടെ രണ്ടാം ഘട്ടം അവസാനിപ്പിച്ച് മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നത്. ഓണപ്പിറ്റേന്ന് അവിട്ടം നാളിൽ ചൂട്ടുവച്ച് ആരംഭിച്ച് പടയണിയുടെ പാതി ദൂരം പിന്നിടുമ്പോൾ പൂരം പടയണിയിലേക്കുള്ള ഒരുക്കങ്ങളും ക്ഷേത്രപരിസരത്ത് പുരോഗമിക്കുന്നുണ്ട്.


വലിയ അന്നങ്ങളുടെ കച്ചി വരിച്ചിൽ ഏകദേശം പൂർത്തിയായി. രണ്ട് ഇടത്തരം അന്നങ്ങളും ഒരു വലിയന്നവുമാണ് ക്ഷേത്ര മൈതാനത്ത് ഒരുങ്ങുന്നത്‌. ദേശത്തിന്‍റെ സമർപ്പണമായി 61 ചെറിയന്നങ്ങളുടെയും പണികൾ പുരോഗമിക്കുകയാണ്.