പാലം വലിക്കരുതേ... ഈ പാലം വികസനമുരടിപ്പിന്‍റെ നേര്‍സാക്ഷ്യം
Sunday, September 22, 2024 11:12 PM IST
കോട്ടയം: പ്രവേശന പാതയില്ലാതെ നോക്കുകുത്തിയായി തൊള്ളായിരം പാലം. കോട്ടയം ജില്ലയിലെ വികസനമുരടിപ്പിന്‍റെ നേര്‍സാക്ഷ്യമാണ് ആളുകള്‍ക്ക് കയറാനാകാതെ ആകാശത്തില്‍ നില്‍ക്കുന്ന ഈ പാലം. അയ്മനം പഞ്ചായത്തിലെ ഒന്ന്, 20 വാര്‍ഡുകളിലൂടെ കടന്നുപോകുന്ന പരിപ്പ് - തൊള്ളായിരം റോഡിലാണ് നാട്ടുകാരെ നോക്കുകുത്തിയാക്കി നില്‍ക്കുന്ന ഈ പാലം. റോഡിന്‍റെ നിര്‍മാണത്തിന്‍റെ ഭാഗമായിട്ടാണു പാലവും നിര്‍മിച്ചത്. പിഎംആര്‍വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12 കോടി അനുവദിച്ച റോഡിന്‍റെ പണിയും ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

വാഹനത്തില്‍ പോയിട്ട് കാല്‍നടയായി പോലും റോഡിലൂടെ സഞ്ചരിക്കാനാവാത്ത ദുരവസ്ഥയാണ്. ഒന്നാംഘട്ട നിര്‍മാണത്തിനുശേഷം രണ്ടാംഘട്ടമായി കുറെ മെറ്റല്‍ നിരത്തിയതോടെ പണി പൂര്‍ണമായി സ്തംഭിച്ചിരിക്കുകയാണ്. നൂറുകണക്കിന് യാത്രക്കാര്‍ക്കു മാത്രമല്ല നെല്‍കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും റോഡിന്‍റെ ദുരവസ്ഥ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.


തൊള്ളായിരത്തിലും പരിസരത്തുമായി നൂറുകണക്കിന് ഏക്കര്‍ പാടത്തെ നെല്ലു കയറ്റിക്കൊണ്ടു പോകാന്‍ മാര്‍ഗമില്ലാതെ കര്‍ഷകര്‍ കൊയ്ത്ത് സീസണില്‍ നെട്ടോട്ടത്തിലാണ്. റോഡു നിര്‍മാണം ഏറ്റെടുത്ത കോണ്‍ട്രാക്ടറുടെയും ഉദ്യോഗസ്ഥരുടെയും നിരുത്തരവാദിത്വമാണ് ഇപ്പോഴത്തെ യാത്രാദുരിതത്തിനു കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കോണത്താറ്റു പാലം പൊളിച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ പരിപ്പ് - തൊള്ളായിരം റോഡ് സഞ്ചാരയോഗ്യമായിരുന്നെങ്കില്‍ കുമരകം റോഡിലെ ഗതാഗതക്കുരുക്കിനും ഒരു പരിധിവരെ പരിഹാരമാകുമായിരുന്നു. ജനപ്രതിനിധികള്‍ അടിയന്തരമായി ഇടപെട്ട് പാലത്തിന്‍റെ പ്രവേശന പാതയുടെ നിര്‍മാണവും റോഡിന്‍റെ പണിയും തീര്‍ത്ത് ദുരിതയാത്രയ്ക്ക് പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.