ഇഴഞ്ഞിഴഞ്ഞു പണികൾ; ഇനിയും തുറക്കാതെ അഞ്ചുമന പാലം
Sunday, September 22, 2024 11:12 PM IST
വൈക്കം: വൈക്കം - വെച്ചൂര്‍ റോഡിലെ വെച്ചൂര്‍ പോലീസ് ഔട്ട് പോസ്റ്റിനു സമീപത്തെ അഞ്ചുമന പാലം നിര്‍മിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും സമീപ റോഡിന്‍റെ നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ പാലം ഗതാഗതത്തിനു തുറന്നുകൊടുക്കാനാകുന്നില്ല. ഗതാഗതത്തിനായി തോടിനു കുറുകെ തീര്‍ത്ത താത്കാലിക റോഡിലൂടെയാണിപ്പോഴും വാഹനങ്ങള്‍ പോകുന്നത്. കാര്‍ഷിക മേഖലയിലേക്കു വെള്ളമെത്തിക്കുന്ന തോടിനു കുറുകെയാണ് താത്കാലിക റോഡ് നിര്‍മിച്ചിരിക്കുന്നത്.

വൈക്കം - വെച്ചൂര്‍ റോഡ് കുണ്ടും കുഴിയുമായി തകര്‍ന്നതോടെ ഈ റൂട്ടില്‍ ഗതാഗതക്കുരുക്കും രൂക്ഷമാണ്. വന്‍ കുഴികള്‍ രൂപപ്പെട്ട റോഡില്‍ അപകടങ്ങള്‍ പതിവാകുകയാണ്. റോഡില്‍ പൊടിശല്യവും രൂക്ഷമാണ്. പാലത്തിന്‍റെ മീതെ കോണ്‍ക്രീറ്റ് ചെയ്ത് ടാറിംഗ് നടത്തുന്ന ജോലികളും സമീപ റോഡിന്‍റെ ടാറിംഗും പെയിന്‍റിംഗുമാണ് ഇനി ശേഷിക്കുന്നത്. ബിഎംബിസിയുടെ ടാര്‍ മിക്‌സിംഗ് പ്ലാന്‍റ് എത്താത്തതും മഴയുമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നതെന്ന് സി.കെ. ആശ എംഎല്‍എ പറഞ്ഞു. എന്നാല്‍ മഴ മാറി ദിവസങ്ങള്‍ പിന്നിട്ടിട്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ല.


അഞ്ചുമന തോടിനു കുറുകെ 18 മീറ്റര്‍ നീളത്തില്‍ മൂന്നു കോടി മുപ്പത്തിമൂന്ന് ലക്ഷം രൂപ വിനിയോഗിച്ചാണ് പാലം നിര്‍മിച്ചത്. സമീപ റോഡു നിര്‍മാണത്തിനായി വീണ്ടും തുക അനുവദിച്ചു. 2020 ഒക്ടോബര്‍ 22ന് ആരംഭിച്ച പാലത്തിന്‍റെ നിര്‍മാണം 2021 ഒക്ടോബര്‍ 22ന് പൂര്‍ത്തിയാക്കുമെന്നായിരുന്നു കരാര്‍. പാലം നിര്‍മാണത്തോടനുബന്ധിച്ചു പാലത്തിന് സമാന്തരമായി തീര്‍ത്ത താത്കാലിക റോഡുവഴിയാണ് ഗതാഗതം.

പാലത്തിന്‍റെ പണികള്‍ പൂര്‍ത്തിയാക്കി ഗതാഗതം പുനഃസ്ഥാപിക്കാത്തതിനാല്‍ തോട്ടിലെ നീരൊഴുക്ക് തടസപ്പെട്ടത് കാര്‍ഷിക മേഖലയ്ക്കും തിരിച്ചടിയാണ്. 11.75 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വൈക്കം- വെച്ചൂര്‍ റോഡ് വീതി കൂട്ടി പുനര്‍നിര്‍മിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് അഞ്ചുമന പാലം പുതുക്കി നിര്‍മിക്കുന്നത്.

പാലത്തിന്‍റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുക്കണമെന്നാണ് വൈക്കം, വെച്ചൂര്‍ നിവാസികളുടെ ആവശ്യം.