കടവുപുഴ പാലം നിര്‍മാണം; മണ്ണ് പരിശോധന ആരംഭിച്ചു
Monday, September 23, 2024 10:13 PM IST
മൂന്നിലവ്: പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന മൂന്നിലവ്-മേച്ചാല്‍ റോഡിലെ കടവുപുഴ പാലം നിര്‍മാണത്തിന് മുന്നോടിയായി മണ്ണ് പരിശോധന ആരംഭിച്ചു. ഇതിനായി 3.87 ലക്ഷം രൂപ അനുവദിച്ചതായി സ്ഥലം സന്ദര്‍ശിച്ച മാണി സി. കാപ്പന്‍ എംഎല്‍എ പറഞ്ഞു.

2021ലെ പ്രകൃതിക്ഷോഭത്തില്‍ ഭാഗികമായും 2022ല്‍ പൂര്‍ണമായും പാലം തകര്‍ന്നതിനാല്‍ മേലുകാവ്, മേച്ചാല്‍ പ്രദേശത്തുള്ളവര്‍ 25 കിലോമീറ്റര്‍ ചുറ്റിക്കറങ്ങിയാണ് മൂന്നിലവ് ടൗണിലെത്തുന്നത്. ദുരന്ത നിവാരണ ഫണ്ടില്‍നിന്നു പണം അനുവദിച്ച് എത്രയും വേഗം പാലവും റോഡും പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികള്‍ മന്ത്രി മുഹമ്മദ് റിയാസിനെ നേരില്‍ക്കണ്ടു നിവേദനം സമര്‍പ്പിച്ചിരുന്നു. മന്ത്രി വി.എന്‍. വാസവന്‍ സ്ഥലം സന്ദര്‍ശിച്ച് എത്രയും വേഗം പാലവും റോഡും പുനരുദ്ധരിക്കുമെന്ന് ഉറപ്പും നല്‍കി.

കാര്യങ്ങള്‍ മുമ്പോട്ടു പോകാത്തതിനാല്‍ ജനപ്രതിനിധികള്‍ വീണ്ടും എംഎല്‍എയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് നിവേദനം സമര്‍പ്പിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരു വര്‍ഷത്തെ എംഎല്‍എ ഫണ്ട് 5.04 ലക്ഷം രൂപ മുഴുവനും ഈ ആവശ്യത്തിനായി നീക്കിവച്ചെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പാലംപണി വൈകിക്കുകയായിരുന്നു. ഇതേത്തുടർന്ന് ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചില്ലച്ചി പാലത്തിന്‍റെ പണം ഉപയോഗിച്ച് നിര്‍മാണം എത്രയും വേഗം ആരംഭിക്കണമെന്ന മാണി സി. കാപ്പന്‍റെ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് മണ്ണ് പരിശോധനയ്ക്കായി അനുമതി ലഭിച്ചിട്ടുള്ളത്.


മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്‍റ് ചാര്‍ളി ഐസക്, ജനപ്രതിനിധികളായ പയസ് തോമസ് ചൊവ്വാറ്റുകുന്നേല്‍, പി.എല്‍. ജോസഫ്, ഇ.കെ. കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ബിന്ദു സെബാസ്റ്റ്യന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റീനാ റെനോള്‍ഡ്, ലിന്‍സി ജയിംസ്, ഷാന്‍റിമോള്‍ സാം, ജോഷി ജോഷ്വാ, താലൂക്ക് വികസന സമിതിയംഗം പീറ്റര്‍ പന്തലാനി, ഷൈന്‍ പാറയില്‍, സന്തോഷ് കാവുകാട്ട്, തങ്കച്ചന്‍ മുളകുന്നം, എം.പി. കൃഷ്ണന്‍ നായര്‍, ടോമി ജോണ്‍, സ്റ്റാന്‍ലി മാണി, സജീവന്‍ ഗോപാലന്‍, ബിനോയി കപ്യാങ്കല്‍, സെബാസ്റ്റ്യന്‍ പൈകട, കെഡിപി മണ്ഡലം പ്രസിഡന്‍റ് ജിജി നിരപ്പേല്‍, ജോയി കുളത്തുങ്കല്‍, പി.ജെ. ജോര്‍ജ്, ബാബു കൊടിപ്ലാക്കല്‍, ഷിനോ മേലുകാവ്, പി.ജെ. ജോണ്‍സണ്‍ എന്നിവരും എംഎല്‍എയോടൊപ്പമുണ്ടായിരുന്നു.