കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ : 118 വിനോദയാത്ര വിജയകരമായി പൂർത്തിയാക്കി വൈക്കം ഡിപ്പോ
Monday, September 23, 2024 6:06 AM IST
വൈക്കം: മഴ മാറി മാനം തെളിഞ്ഞതോടെ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ വിനോദ സഞ്ചാരയാത്രകൾക്കു തുടക്കമായി. കേരളത്തിലെ 97 ഡിപ്പോകളിൽനിന്നുമായി വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് ആനവണ്ടിയിൽ ഉല്ലാസയാത്രയ്ക്കെത്തുന്നവരുടെ എണ്ണം ദിനംപ്രതിയേറുകയാണ്.

ഗവി, മാമലക്കണ്ടം, മറയൂർ, കാന്തല്ലൂർ, മലയ്ക്കപ്പാറ, ചതുരംഗപ്പാറ, മൂന്നാർ, ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും നാലമ്പല ദർശനം, ആറൻമുള വള്ളസദ്യ തുടങ്ങിയവയടക്കം ഇതിനകം വൈക്കം ഡിപ്പോയിൽനിന്ന് വിജയകരമായി 118 ട്രിപ്പുകൾ നടത്തി. 125-ാം ട്രിപ്പ് മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി സ്പോൺസർഷിപ്പിൽ നടത്താനാണ് ബജറ്റ് ടൂറിസം സെൽ അധികൃതരുടെ തീരുമാനം.

കേരളത്തിലെ ആദ്യ കാല ഡിപ്പോകളിലൊന്നാണ് വൈക്കം.നിരവധി സർവീസുകൾ നടന്നിരുന്ന വൈക്കത്ത് ഇപ്പോൾ 50 ബസുകളാണുള്ളത്. 46 സർവീസുകൾ നടക്കുന്ന ഡിപ്പോ കഴിഞ്ഞ ദിവസം റെക്കാർഡ് കളക്‌ഷൻ നേടിയിരുന്നു. സംസ്ഥാനത്തെ ലാഭത്തിലായ 18 ഡിപ്പോകളിലൊന്നായി മാറാൻ ബജറ്റ് ടൂറിസവും വൈക്കം കെഎസ്ആർടിസി ഡിപ്പോയെ തുണച്ചിട്ടുണ്ട്.

സഞ്ചാരികൾക്ക് പ്രിയം വ്യത്യസ്തത

കുറഞ്ഞ ചെലവിൽ കൂടുതൽ സ്ഥലങ്ങളിൽ സഞ്ചാരികളെ എത്തിച്ച് യാത്ര കൂടുതൽ ആകർഷകമാക്കുന്നു. യാത്രാച്ചെലവ് വളരെ കുറവായതിനാൽ സാധാരണക്കാരാണ് യാത്രക്കാരിലധികവും. ബജറ്റ് ടൂറിസം കെഎസ്ആർടിസിക്ക് മികച്ച വരുമാനവും നേടിത്തരുന്നു.

പ്രശാന്ത് വേലിക്കകംകോട്ടയം,

എറണാകുളംബജറ്റ് ടൂറിസം സെൽ കോ-ഓർഡിനേറ്റർ യാത്രകൾ ഉല്ലാസഭരിതം

യാത്രക്കാർ പൊടുന്നനെ ഒരു കുടുംബംപോലെ അടുപ്പമുള്ളവരായി മാറുന്നു. സൗഹൃദത്തിന്‍റെ ഊഷ്മളതയാൽ ഇതേ യാത്രക്കാർ വീണ്ടും വീണ്ടും യാത്രകളിൽ ഒരുമിക്കുന്നു.

ബജറ്റ് ടൂറിസം സെല്ലിന്‍റെ 18 യാത്രകളിൽ വരെ ഭാഗഭാക്കായവർ നിരവധിയാണ്.

കെ.ജി. രാജു റിട്ട. കളക്ടർ

ആപ്പാഞ്ചിറ, കടുത്തുരുത്തി ജീവനക്കാരുടെ സമീപനം ഏറെ ഹൃദ്യം

ബജറ്റ് ടൂറിസം സെല്ലിന്‍റെ ഭാഗമാകുന്ന കണ്ടക്ടറും ഡ്രൈവറും സഞ്ചാരികളെ ആഹ്ലാദിപ്പിക്കാനും ഏറ്റവും നയനാന്ദകരമായ കാഴ്ചകൾ കാണുന്നതിന് അവസരമൊരുക്കി യാത്ര അവിസ്മരണീയമാക്കുന്നു.

എം. മഞ്ജു തോട്ടകം

ബജറ്റ് ടൂറിസത്തിൽ ജീവനക്കാർക്ക് ഉല്ലാസമില്ല

ബജറ്റ് ടൂറിസം ജനങ്ങൾക്കിടയിൽ മികച്ച അഭിപ്രായം നേടി വൻ വിജയമാകുമ്പോഴും യാത്രയെ പ്രിയതരമാക്കുന്ന ജീവനക്കാർക്ക് ഉല്ലസിക്കാൻ വകയില്ല. സാധാരണ ഒരു കണ്ടക്ടർ രാവിലെ ഡ്യൂട്ടി ആരംഭിച്ച് 500, 600 ടിക്കറ്റ് നൽകി കഴിഞ്ഞാൽ ഒന്നര മണിക്കൂർ വിശ്രമം ലഭിക്കും. ടൂറിസം ബജറ്റ് സെല്ലിന്‍റെ ഭാഗമാകുന്ന കണ്ടക്ടർക്കും ഡ്രൈവർക്കും സാധാരണ ഡ്യൂട്ടിക്ക് പുറമെ ആറു മണിക്കൂർ അധികം ഡ്യൂട്ടി ചെയ്യേണ്ടി വരുന്നു.

ഒരു ട്രിപ്പ് നടത്താൻ ബന്ധപ്പെട്ട നടപടിക്രമങ്ങൾ പാലിക്കാൻ കുറഞ്ഞത് അഞ്ചു ദിവസമെങ്കിലും ജീവനക്കാർ പെടാപ്പാടുപെടുന്നു.

ബജറ്റ് ടൂറിസവുമായി ബന്ധപ്പെട്ട് കണ്ടക്ടർക്കും ഡ്രൈവർക്കും ഒരു ഡ്യൂട്ടി അധികം ലഭിക്കുകയോ അധിക സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കുകയോ ചെയ്യുന്നില്ല. പുലർച്ചെ ആരംഭിക്കുന്ന വിനോദയാത്ര രാത്രി 12 -നാണ് മിക്കപ്പോഴും ഡിപ്പോയിൽ തിരിച്ചെത്തി അവസാനിക്കുന്നത്.

യാത്രയിലുടനീളം വിനോദയാത്രയുടെ ഭാഗമായവരുടെ സന്തോഷത്തിനായി നിരന്തരമിടപെടുന്ന ജീവനക്കാർക്കും അധികൃതർ സാമ്പത്തിക ആനുകൂല്യങ്ങൾ നൽകിയാൽ ബജറ്റ് ടൂറിസം സെൽ പ്രവർത്തനം കൂടുതൽ ആകർഷകമാക്കാ നാകും.