കൊക്കയാർ-വെംബ്ലി-ഉറുമ്പിക്കര റോഡ് തകർന്നു
Monday, September 23, 2024 11:35 PM IST
മുണ്ടക്കയം: കൊക്കയാർ പഞ്ചായത്തിന്‍റെ പ്രധാന റോഡുകളിലൊന്നായ കൊക്കയാർ-വെംബ്ലി-ഉറുമ്പിക്കര റോഡ് തകർന്നു. കൊക്കയാർ പഞ്ചായത്ത് ഓഫീസ് പടിമുതൽ വെംബ്ലി വരെയുള്ള റോഡിന്‍റെ പല ഭാഗത്തും ടാറിംഗ് ഇളകി വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. മഴപെയ്യുമ്പോൾ വെള്ളം നിറഞ്ഞ കുഴിയിൽ വീണ് ഇരുചക്ര വാഹന യാത്രക്കാരടക്കം അപകടത്തിൽപ്പെടുന്നതും പതിവാണ്. റോഡ് തകർന്നതോടെ മേഖലയിലേക്ക് ടാക്സി വാഹനങ്ങളടക്കം സർവീസ് നടത്തുവാൻ മടിക്കുകയാണ്.

ഇടുക്കി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ ഉറുമ്പിക്കരയിലേക്ക് കോട്ടയം ജില്ലയിൽനിന്ന് ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാവുന്ന റോഡാണിത്. മുണ്ടക്കയത്തുനിന്നും കൂട്ടിക്കൽ-കൊക്കയാർ വഴിയും മുപ്പത്തഞ്ചാംമൈൽ ബോയ്സ് എസ്റ്റേറ്റ് വഴിയും കൊക്കയാറ്റിലെത്തി വെംബ്ലി-കല്ലുതൊട്ടി വഴി ഉറുമ്പിക്കരയിലെത്താം. ഇവിടെനിന്ന് ഏലപ്പാറയിലേക്കും വാഗമണ്ണിലേക്കും തുടർന്ന് സഞ്ചരിക്കാനാകും.

കെകെ റോഡിൽ മണ്ണിടിച്ചിൽ അടക്കമുള്ള ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സമാന്തര പാതയായും ഉപയോഗിക്കാവുന്ന റോഡാണിത്. എന്നാൽ, 16 കിലോമീറ്ററോളം വരുന്ന റോഡിന്‍റെ ഒട്ടുമിക്ക ഭാഗങ്ങളും തകർന്ന നിലയിലാണ്. കല്ലുതൊട്ടി മുതൽ ഉറുമ്പിക്കരവരെ മൺറോഡ് മാത്രമാണുഉള്ളത്. വലിയ കല്ലുകൾ നിറഞ്ഞ ഈ റോഡിലൂടെ ഓഫ് റോഡ് വാഹനങ്ങൾ മാത്രമാണ് കടന്നു പോകുന്നത്.


മേഖലയിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നിരവധി സമരങ്ങളും ഇതിന്‍റെ ഭാഗമായി അരങ്ങേറി. ഇതോടെ കുട്ടിക്കാനത്തുനിന്ന് ആരംഭിച്ച് ഉറുമ്പിക്കരയിലെന്ന റോഡ് നിർമിക്കുമെന്ന് പ്രഖ്യാപനമുണ്ടായി. ഒമ്പതു കോടി രൂപയായിരുന്നു ഇതിനായി വകയിരുത്തിയിരുന്നത്. എന്നാൽ സാധാരണ ജനങ്ങൾക്ക് യാതൊരു പ്രയോജനവും ചെയ്യാതെ മേഖലയിലെ പ്രധാന നാല് എസ്റ്റേറ്റുകൾക്ക് വേണ്ടി മാത്രം രൂപകല്പന ചെയ്ത റോഡിനെതിരേ വ്യാപകമായ പ്രതിഷേധം ഉയർന്നതോടെ അധികാരികൾ ഇതിൽനിന്ന് പിൻവാങ്ങി. വർഷങ്ങൾക്ക് മുമ്പ് കല്ലുതൊട്ടി മുതൽ ഉറുമ്പിക്കരെ വരെയുള്ള റോഡിന്‍റെ കുറച്ചുഭാഗം ഏറ്റെടുത്ത് നവീകരിക്കുമെന്ന് അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രഖ്യാപനം നടത്തിയെങ്കിലും തുടർനടപടികളൊന്നുമുണ്ടായില്ല.

അറിയപ്പെടുന്ന വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നായ ഉറുമ്പിക്കരയിലേക്ക് കോട്ടയം ജില്ലയിൽനിന്നു കൊക്കയാർ-വെംബ്ലി വഴി എളുപ്പ മാർഗത്തിൽ എത്തിച്ചേരാവുന്ന റോഡ് സഞ്ചാരയോഗ്യമാക്കിയാൽ മലയോരമേഖലയുടെ വികസനത്തിന് വലിയ മുതൽക്കൂട്ടാകും.