ചങ്ങനാശേരിയിലെത്തുന്ന യാത്രക്കാര്‍ക്ക് പ്രാഥമികാവശ്യം‍ നിറവേറ്റാന്‍ സൗകര്യങ്ങളില്ല
Tuesday, September 24, 2024 4:21 AM IST
ചങ്ങനാശേരി: കെഎസ്ആര്‍ടിസി, പെരുന്ന ബസ് സ്റ്റാന്‍ഡുകളിലെ ശൗചാലയങ്ങള്‍ പൂട്ടിയിട്ട് നാളുകളേറെ. ചങ്ങനാശേരിയിലെത്തുന്ന യാത്രക്കാര്‍ക്ക് പ്രാഥമികകൃത്യങ്ങള്‍ നിറവേറ്റാന്‍ സൗകര്യങ്ങളില്ല. യാത്രക്കാരുടെ ദുരിതം പരിഗണിക്കാതെ അധികൃതര്‍.

നഗരസഭയുടെ പെരുന്ന ബസ് സ്റ്റാന്‍ഡില്‍ ടേക്ക് എ ബ്രേക്ക് നിര്‍മാണവുമായി ബന്ധപ്പെട്ട് അവിടുത്തെ ശൗചാലയം അടച്ചുപൂട്ടിയിട്ട് രണ്ടുവര്‍ഷം പിന്നിടുകയാണ്. കരാര്‍ തുക ലഭിക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് ടേക്ക് എ ബ്രേക്ക് നിര്‍മാണം ഏറ്റെടുത്ത കരാറുകാരന്‍ നിര്‍മാണത്തില്‍ കാലതാമസം വരുത്തിയത് ഏറെ പ്രതിസന്ധിക്കിടയാക്കി.

കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെ നൂറിലേറെ ബസുകള്‍ വന്നുപോകുന്ന ബസ് സ്റ്റാന്‍ഡിലാണ് ശൗചാലയമില്ലാത്തതുമൂലം യാത്രക്കാര്‍ ദുരിതമനുഭവിക്കുന്നത്. വിദ്യാര്‍ഥികളടക്കം ആയിരക്കണക്കിന് യാത്രക്കാരെത്തുന്ന സ്റ്റാന്‍ഡാണിത്. ശൗചാലയമില്ലാത്തതുമൂലം ബസ് ജീവനക്കാരും ഇവിടുത്തെ വ്യാപാരികളും ഏറെ ബുദ്ധിമുട്ടിലാണ്. സ്ത്രീകളാണ് ഏറെ ദുരിതപ്പെടുന്നത്.

ടേക്ക് എ ബ്രേക്കിന്‍റെ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയായി വരികയാണെന്നും വൈദ്യുതി കണക്‌ഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ക്കുള്ള നടപടികളാണ് ഇനി നടക്കാനുള്ളതെന്നുമാണ് നഗരസഭാധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. ടേക്ക് എ ബ്രേക്ക് നിര്‍മാണം ആരംഭിച്ചപ്പോള്‍ സ്റ്റാന്‍ഡിലെ ഇഎംഎസ് ഓഡിറ്റോറിയത്തിലുള്ള ശൗചാലയങ്ങള്‍ തുറുന്നു നല്‍കിയിരുന്നതായും എന്നാല്‍, ഇപ്പോള്‍ ഇത് ആളുകള്‍ക്ക് ഉപയോഗിക്കാനാവുന്നില്ലെന്നും പറയുന്നു. പുതിയ സംവിധാനം പൂര്‍ത്തിയാകുന്നതുവരെ താത്കാലിക ശൗചാലയത്തിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.


കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും ശൗചാലയമില്ല

ചങ്ങനാശേരി കെഎസ്ആര്‍ടിസി ഡിപ്പോയിലെ ശൗചാലയത്തിന് പൂട്ടുവീണിട്ടും മാസങ്ങള്‍ പിന്നിടുന്നു. നിലവിലുള്ള ശൗചാലയത്തിന്‍റെ ശോച്യാവസ്ഥ പരിഹരിച്ച് തുറന്നുകൊടുക്കുകയോ താത്കാലിക സൗകര്യം ഏര്‍പ്പെടുത്തുകയോ വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. സ്റ്റാന്‍ഡിലെ ശൗചാലയത്തിനു മുമ്പില്‍ പ്രവര്‍ത്തിച്ചിുന്ന സ്‌നാക്‌സ് ബാറും അടുത്തിടെ പൂട്ടിയിരുന്നു.

ഈ സ്റ്റാളും ഇപ്പോള്‍ പൊളിഞ്ഞ നിലയിലാണ്. ശൗചാലയത്തോടുചേര്‍ന്ന് ആഹാരസാധനങ്ങള്‍ വില്‍ക്കുന്ന സ്റ്റാള്‍ തുറക്കരുതെന്ന് യാത്രക്കാരും മാധ്യമങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അവഗണിച്ചാണ് കെഎസ്ആര്‍ടിസി അധികൃതര്‍ ഇവിടെ സ്‌നാക്‌സ് ബാറിന് അനുമതി നല്‍കിയത്.

പെരുന്ന ബസ് സ്റ്റാന്‍ഡിലേയും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേയും ശൗചാലയങ്ങള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ബസ് പാസഞ്ചേഴ്‌സ് അസോസിയേഷനും വിവിധ രാഷ്‌ട്രീയ സംഘടനകളും സമരത്തിനൊരുങ്ങുകയാണ്.