കാഞ്ഞിരപ്പള്ളി-മണിമല റോഡിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു
Monday, September 23, 2024 11:35 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി-മണിമല റോഡിലെ യാത്രക്കാർക്ക് ആശ്വാസമായി അറ്റകുറ്റപ്പണികൾ ആരംഭിച്ചു. വർഷങ്ങളായി തകർന്നുകിടന്ന റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധിത്തവണ നാട്ടുകാരും രാഷ്‌ട്രീയപാർട്ടികളും പരാതികൾ നൽകുകയും പ്രതിഷേധിക്കുകയും ചെയ്തതിനെത്തുടർന്നാണ് കഴിഞ്ഞദിവസം മുതൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചത്.

കിഫ്ബി അനുവദിച്ച 50 ലക്ഷം രൂപ മുടക്കിയാണ് കാഞ്ഞിരപ്പള്ളി മുതൽ മണ്ണനാനി വരെയുള്ള എട്ടു കിലോമീറ്റർ ഭാഗത്തും മണിമല മുതൽ കുളത്തൂർമൂഴി വരെയുള്ള റോഡിലെ തകർന്ന അഞ്ചു കിലോമീറ്റർ ഭാഗത്തും അറ്റകുറ്റപ്പണികൾ നടത്തുന്നത്. അതീവ ശോച്യാവസ്ഥയുള്ള ഭാഗത്ത് റീടാറിംഗും മറ്റിടങ്ങളിൽ കുഴികൾ അടയ്ക്കുന്ന ജോലികളുമാണ് ആരംഭിച്ചിരിക്കുന്നതെന്ന് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പറഞ്ഞു.


നിർദിഷ്ട കാഞ്ഞിരപ്പള്ളി-മണിമല-കുളത്തൂർമൂഴി കർഷക സൗഹൃദ ലിങ്ക് റോഡിന്‍റെ ഭാഗമായി കാഞ്ഞിരപ്പള്ളി-മണിമല റോഡും കിഫ്ബി ഏറ്റെടുത്തിരുന്നു. പദ്ധതിക്ക് കിഫ്ബി അനുവദിച്ച 78 കോടി രൂപയ്ക്കു ഭരണാനുമതിയും ലഭിച്ചു. എന്നാൽ ലിങ്ക് റോഡിന്‍റെ നിർമാണത്തിനു മുന്നോടിയായി പൈപ്പുകളും വൈദ്യുതിപോസ്റ്റുകളും മറ്റും മാറ്റി സ്ഥാപിക്കുന്നതിനു വിവിധ വകുപ്പുകൾ ആവശ്യപ്പെട്ട യൂട്ടിലിറ്റി ഷിഫ്റ്റിംഗ് തുക കൂടുതലായതിനാൽ എസ്റ്റിമേറ്റ് തുക 87 കോടി രൂപയായി വർധിപ്പിക്കേണ്ടി വന്നു.

എസ്റ്റിമേറ്റ് വർധിപ്പിച്ച് നിർമാണ പ്രവർത്തനങ്ങൾ ടെൻഡർ ചെയ്യാനുള്ള നടപടികളും ഇതോടെ വൈകി. തുടർന്നാണ് കിഫ്ബി അറ്റകുറ്റപ്പണികൾക്കായി തുക അനുവദിച്ചത്.