സര്‍വേ സഹ. സംഘത്തിലെ 2.41 കോടിയുടെ തട്ടിപ്പ്; എട്ടുവര്‍ഷം പിന്നിട്ടിട്ടും തുക തിരിച്ചുപിടിക്കാന്‍ നടപടിയില്ല
Sunday, September 22, 2024 11:12 PM IST
കോട്ടയം: സര്‍വേ സഹകരണസംഘത്തില്‍ വന്‍ തട്ടിപ്പ് കണ്ടെത്തി എട്ടുവര്‍ഷം പിന്നിട്ടിട്ടും തുക തിരിച്ചുപിടിക്കാന്‍ നടപടിയില്ല. കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ജില്ലാ സര്‍വേ ആന്‍ഡ് ലാന്‍ഡ് റിക്കാര്‍ഡ്‌സ് എംപ്ലോയീസ് സഹകരണസംഘത്തിലാണ് വന്‍ സാമ്പത്തിക തിരിമറി നടന്നത്. സഹകരണവകുപ്പ് നടത്തിയ അന്വേഷണത്തില്‍ 2.41 കോടിയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തുകയും ഈ തുക ഭരണസമിതി അംഗങ്ങളില്‍നിന്നു തിരിച്ചുപിടിക്കാന്‍ ഉത്തരവിടുകയും ചെയ്തു. എന്നിട്ടും നിക്ഷേപകര്‍ക്ക് ഇതുവരെ പണം തിരികെ ലഭിച്ചിട്ടില്ല.

സര്‍വേ വകുപ്പിലെ സര്‍ക്കാര്‍ ജീവനക്കാര്‍ അംഗങ്ങളായി 1970ലാണ് സംഘം പ്രവര്‍ത്തനം ആരംഭിച്ചത്. അംഗങ്ങള്‍ക്ക് വായ്പകള്‍ നല്‍കുന്നതിനൊപ്പം നിക്ഷേപങ്ങളും സ്വീകരിച്ചു. തുടക്കത്തില്‍ ജീവനക്കാര്‍ തന്നെയായിരുന്നു സംഘത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നതെങ്കിലും പിന്നീട് മുഴുവന്‍ സമയ സെക്രട്ടറിയെ നിയമിച്ചു. ഇതോടെയാണ് സംഘത്തിന്‍റെ പ്രവര്‍ത്തനത്തില്‍ താളപ്പിഴകള്‍ ഉണ്ടായതെന്നും സെക്രട്ടറി ‍ ക്രമക്കേട് നടത്തിയതെന്നും നിക്ഷേപകര്‍ ആരോപിക്കുന്നു.

ഭരണസമിതിയുടെ കെടുകാര്യസ്ഥതയെത്തുടര്‍ന്ന് 2014ല്‍ സംഘം പിരിച്ചുവിടുകയും അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു. സഹകരണസംഘം സെക്രട്ടറിയും പ്രസിഡന്‍റും ഭരണസമിതി അംഗങ്ങളും ചേര്‍ന്ന് നടത്തിയ തട്ടിപ്പാണു തകര്‍ച്ചയ്ക്ക് കാരണമെന്ന് ആക്ഷേപങ്ങള്‍ ഉയര്‍ന്നതോടെ സഹകരണവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.

സഹകരണവകുപ്പ് ജില്ലാ ജോയിന്‍റ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ 2,41,60,539 രൂപയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. ഭരണസമിതി അംഗങ്ങളില്‍നിന്ന് റവന്യുറിക്കവറിയിലൂടെ ഈ തുക തിരിച്ചുപിടിക്കാനും ജോയിന്‍റ് രജിസ്ട്രാര്‍ ഉത്തരവിട്ടു. സെക്രട്ടറിയില്‍നിന്ന് 1.70 കോടിയും പ്രസിഡന്‍റില്‍നിന്ന് 7.88 ലക്ഷവും അടക്കം പിടിക്കാനായിരുന്നു ഉത്തരവ്. ചെറിയ തുക അടയ്ക്കാനുണ്ടായിരുന്നവര്‍ തുക അടച്ചെങ്കിലും സെക്രട്ടറി പണം അടയ്ക്കാന്‍ തയാറായില്ല.


തുക തിരിച്ചടയ്ക്കാത്തവര്‍ ഉത്തരവിനെതിരേ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു. ഇതെല്ലാം കോടതി തള്ളി. ഏറ്റവുമൊടുവില്‍ ഇവര്‍ സഹകരണസവകുപ്പ് സെക്രട്ടറിക്ക് അപ്പീല്‍ നല്‍കിയിരിക്കുകയാണ്. ഇതില്‍ തീരുമാനമാകാതെ റവന്യുറിക്കവറി നടത്താന്‍ കഴിയില്ലെന്നാണ് സഹകരണവകുപ്പ് പറയുന്നത്. 70ല്‍പ്പരം നിക്ഷേപകര്‍ക്കാണ് പണം നഷ്ടമായിരിക്കുന്നത്. പതിനായിരം മുതല്‍ പതിനഞ്ച് ലക്ഷം രൂപവരെയാണ് പലര്‍ക്കും കിട്ടാനുള്ളത്. ഹൈക്കോടതിയില്‍നിന്നടക്കം അനുകൂല ഉത്തരവ് ലഭിച്ചിട്ടും പണത്തിനായുള്ള ഇവരുടെ അലച്ചില്‍ തുടരുകയാണ്. മനുഷ്യാവകാശകമ്മീഷന്‍, ലോകായുക്ത എന്നിവയെയും ഇവര്‍ സമീപിച്ചു. ഉടന്‍ പണം നല്‍കണമെന്ന് മനുഷ്യാവകാശകമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ലോകായുക്ത നിര്‍ദേശപ്രകരം വിജിലന്‍സും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കി.

മുഖ്യമന്ത്രി, സഹകരണമന്ത്രി, ചീഫ് സെക്രട്ടി, സഹകരണവകുപ്പ് സെക്രട്ടറി എന്നിവര്‍ക്കും നിക്ഷേപകര്‍ നിവേദനം നല്‍കിയിരുന്നു. വായ്പ തിരിച്ചടവ് ഇനത്തില്‍ 1.58 കോടി തിരിച്ചുകിട്ടാനുണ്ടെന്നും ഇത് പിരിച്ചെടുക്കണമെന്നുമാണ് നിക്ഷേപകര്‍ ആവശ്യപ്പെടുന്നത്.