നഗരസഭയിലെ പണം തട്ടിയ കേസ് : പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചയാൾ അറസ്റ്റിൽ
Monday, September 23, 2024 11:35 PM IST
കോട്ടയം: നഗരസഭയിൽനിന്നും രണ്ടര കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ യുവാവിനെ ഒളിവിൽ കഴിയാൻ സഹായിച്ചയാൾ പോലീസിന്‍റെ പിടിയിലായി. കൊല്ലം കരിക്കോട് വയലിൽപുത്തൻവീട്ടിൽ എസ്. ശ്യാംകുമാറി(37) നെയാണ് ജില്ലാ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

നഗരസഭാ ജീവനക്കാരനായ യുവാവ് വ്യാജ പെൻഷൻ അക്കൗണ്ട് നിര്‍മിച്ച് രണ്ടരക്കോടിയോളം രൂപ മുനിസിപ്പാലിറ്റിയെ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് ഇയാൾ ഒളിവിൽ പോയി. പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

തുടർന്ന് ജില്ലാ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതിയുടെ ബന്ധുകൂടിയായ ശ്യാംകുമാറിനെ യുവാവിന് ഒളിവിൽ കഴിയാൻ സഹായം ചെയ്തു കൊടുത്തതിന് പോലീസ് പിടികൂടുന്നത്. ഇയാൾ തന്‍റെ ആധാർ കാർഡ് ഉപയോഗിച്ചാണ് യുവാവിന് പുതിയ സിം കാര്‍ഡ് എടുത്തു നൽകുകയും ഒളിവിൽ താമസിക്കുന്നതിന് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.‌‌‌

സെക്രട്ടറിക്കെതിരേ നടപടിക്കു ശിപാര്‍ശ

കോട്ടയം: നഗരസഭയിലെ പെന്‍ഷന്‍ ഫണ്ട് തട്ടിപ്പ് വിഷയത്തില്‍ സെക്രട്ടറിക്കെതിരേ നടപടിക്ക് ശിപാര്‍ശ. സെക്രട്ടറിയെ സര്‍വീസില്‍നിന്നു മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്ന് തദ്ദേശ ഭരണവകുപ്പ് ജില്ലാ ജോയിന്‍റ് ഡയറക്ടര്‍ ശിപാര്‍ശ ചെയ്തു. പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് കൈമാറാനായി റിപ്പോര്‍ട്ടില്‍ നടപടിയുണ്ടാകുമെന്നാണ് സൂചന.


തട്ടിപ്പ് നടത്തിയ മുന്‍ ജീവനക്കാരന്‍ അഖില്‍ സി. വര്‍ഗീസ് ഇപ്പോഴും ഒളിവിലാണ്. അഖിലിനു പുറമേ ഡെപ്യൂട്ടി സെക്രട്ടറി ഫില്ലിസ് ഫെലിക്‌സ്, അക്കൗണ്ട്സ് വിഭാഗം സൂപ്രണ്ട് എസ്.കെ. ശ്യാം. അക്കൗണ്ട്‌സ് വിഭാഗത്തിലെ സീനിയര്‍ ക്ലാര്‍ക്ക് വി.ജി. സന്തോഷ്‌കുമാര്‍, പെന്‍ഷന്‍ വിഭാഗം കൈകാര്യം ചെയ്തിരുന്ന കെ.ജി. ബിന്ദു എന്നിവര്‍ സസ്‌പെൻഷനിലാണ്.

നിലവിലെ സെക്രട്ടറി 2023 ഏപ്രിലിലാണ് നഗരസഭയിലെത്തുന്നത്. അതിനു മുമ്പ് സെക്രട്ടറിയായിരുന്നവര്‍ക്കെതിരേ നടപടിയുണ്ടാകുമോ എന്നതില്‍ വ്യക്തതയില്ല. നഗരസഭയില്‍ ഓഡിറ്റ്, തദ്ദേശവകുപ്പുകളുടെ അന്വേഷണം തുടരുകയാണ്.

നഗരസഭയില്‍ പെന്‍ഷന്‍ ഫണ്ടില്‍നിന്നും 2020 ഒക്‌ടോബര്‍ മുതല്‍ 2024 ഓഗസ്റ്റുവരെ മൂന്ന് അക്കൗണ്ടിലേക്കാണു തുക വകമാറ്റിയത്. മുന്‍ ജീവനക്കാരന്‍ 2.39 കോടി രൂപ ഇത്തരത്തില്‍ തന്‍റെ പരേതയായ അമ്മയുടെ പേരിലുള്ള അക്കൗണ്ടിലേക്കു മാറ്റിയെന്നാണ് ഇതുവരെയുള്ള പരിശോധനയില്‍ കണ്ടെത്തിയത്.