കോട്ടയം നഗരസഭയില്‍ മാലിന്യ കലണ്ടറായി
Tuesday, September 24, 2024 4:21 AM IST
കോട്ടയം: കോട്ടയം നഗരസഭയില്‍ ജൈവ, അജൈവ മാലിന്യങ്ങള്‍ കലണ്ടറിന്‍റെ അടിസ്ഥാനത്തില്‍ ശേഖരിച്ചു തുടങ്ങി. മാലിന്യങ്ങള്‍ കൂട്ടിക്കുഴച്ചാല്‍ വേര്‍തിരിക്കാന്‍ എളുപ്പമല്ലാത്തതിനാലാണ് നഗരസഭ മാലിന്യ കലണ്ടര്‍ തയറാക്കിയത്. ഇനി മുതല്‍ കലണ്ടറിന്‍റെ അടിസ്ഥാനത്തില്‍ നഗരവാസികള്‍ മാലിന്യങ്ങള്‍ നല്കണം.

ഹരിതകര്‍മ സേനയുടെ മേല്‍നോട്ടത്തില്‍ ശുചിത്വ മിഷനുമായി ചേര്‍ന്നാണ് മാലിന്യ സംസ്‌കരണം കുറ്റമറ്റതാക്കാന്‍ പദ്ധതി തയാറാക്കിയിരിക്കുന്നത്. വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യങ്ങള്‍ വേര്‍തിരിച്ചു സംസ്‌കരിക്കുന്നതിന് ഏജന്‍സിക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. കലണ്ടറിന്‍റെ അടിസ്ഥാനത്തില്‍ ഹരിതകര്‍മ സേനാംഗങ്ങള്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ എംസിഎഫുകളില്‍നിന്ന് ഏജന്‍സികള്‍ ഏറ്റെടുക്കും.

പ്ലാസ്റ്റിക് കുപ്പി, പാല്‍ കവര്‍, ടാബ് ലെറ്റ് സ്ട്രിപ്പ്, ചില്ല്, കോസ്‌മെറ്റിക്‌സ് ഉല്പന്നങ്ങളുടെ ചെപ്പുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ മാലിന്യങ്ങളും ശേഖരിക്കും. മാസം തോറുമായിരിക്കും മാലിന്യശേഖരണം. വീടുകള്‍ പതിച്ചിരിക്കുന്ന ക്യുആര്‍ കോഡ് വഴി വിവരങ്ങള്‍ ശേഖരിക്കും. ഇത്തരത്തില്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ എംസിഎഫുകളില്‍തന്നെ വേര്‍തിരിക്കും. പേപ്പര്‍ മാലിന്യം, പ്ലാസ്റ്റിക്, ചില്ല്, ഇ മാലിന്യങ്ങള്‍, ചിരട്ട എന്നിങ്ങനെ വിവിധ വിഭാഗങ്ങളെ ആദ്യംതന്നെ വേര്‍തിരിക്കും. ഇതില്‍ത്തന്നെ പ്ലാസ്റ്റിക് 11 വിഭാഗങ്ങളായാണ് വേര്‍തിരിച്ചു മാറ്റുന്നത്. ഇങ്ങനെ വേര്‍തിരിക്കുന്ന പ്ലാസ്റ്റിക് സംസ്‌കരിക്കുന്നതിനും റീസൈക്കിള്‍ ചെയ്യുന്നതിനും ഏജന്‍സികള്‍ക്കു നല്കുകയാണ് ചെയ്യുന്നത്.


പുതിയ കലണ്ടര്‍ പ്രകാരം ഇന്നും നാളെയുമായി നഗരസഭയുടെ 52 വാര്‍ഡുകളിലെയും ഉപയോഗശൂന്യമായ ചെരിപ്പുകളും ബാഗുകളും ഓരോ വാര്‍ഡിലെയും നിശ്ചിത സ്ഥലങ്ങളില്‍ എത്തിക്കണം. ഈ സ്ഥലങ്ങള്‍ അതതു വാര്‍ഡു കൗണ്‍സിലര്‍മാരുടെ പക്കല്‍നിന്നുമറിയണം. ഒരു വാര്‍ഡില്‍ ഒരു കളക്‌ഷന്‍ സെന്‍റര്‍ വീതമുണ്ടായിരിക്കും.

ഇത്തരത്തില്‍ എത്തിച്ചിരിക്കുന്ന മാലിന്യങ്ങള്‍ ഹരിതകര്‍മ സേനാംഗങ്ങള്‍ ശേഖരിക്കും. തുടര്‍ന്ന് ഈ മാലിന്യങ്ങള്‍ 30നു മുമ്പായി എംസിഎഫുകളില്‍ എത്തിച്ചു ഏജന്‍സികള്‍ക്കു കൈമാറും. കലണ്ടര്‍ സംവിധാനം നടപ്പിലാക്കുന്നതോടെ നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങള്‍ കുറയുമെന്നാണ് ധികൃതര്‍ പ്രതീക്ഷിക്കുന്നത്.

മാലിന്യ കലണ്ടര്‍

മാസം മാലിന്യം

ജനുവരി ഇ മാലിന്യങ്ങള്‍
ഫെബ്രുവരി തുണി മാലിന്യങ്ങള്‍
മാര്‍ച്ച് ആപല്‍ക്കരമായ മാലിന്യങ്ങള്‍
ഏപ്രില്‍ ചെരുപ്പ്, ബാഗ്, തുകല്‍, കാര്‍പെറ്റ്,
തെര്‍മോക്കോള്‍, തലയണ, മെത്ത
മേയ് കുപ്പി, ചില്ലു മാലിന്യങ്ങള്‍
ജൂണ്‍ വാഹനത്തിന്‍റെ ടയര്‍
ജൂലൈ ഇ മാലിന്യങ്ങള്‍
ഓഗസ്റ്റ് പോളി എത്തിലിന്‍ പ്രിന്‍റിംഗ് ഷീറ്റ്,
സ്‌ക്രാപ്പ് സാധനങ്ങള്‍
സെപ്റ്റംബര്‍ മരുന്ന് സ്ട്രിപ്പ്
ഒക്‌ടോബര്‍ പിക്ചര്‍ ട്യൂബ്, ബള്‍ബ്, കണ്ണാടി
നവംബര്‍ ചെരുപ്പ്, ബാഗ്
ഡിസംബര്‍ കുപ്പി, ചില്ല് മാലിന്യങ്ങള്‍