അംഗപരിമിതര്‍ക്ക് ആശ്വാസം; കളക്‌ടറേറില്‍ രണ്ടാം ലിഫ്റ്റ് തുറന്നു
Monday, September 23, 2024 11:35 PM IST
കോട്ടയം: കോട്ടയം സിവില്‍ സ്റ്റേഷനില്‍ ജില്ലാ കളക്ടറെ കാണാനെത്തുന്ന അംഗപരിമിതര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും കൂടുതല്‍ സൗകര്യമൊരുക്കി പുതിയ ലിഫ്റ്റ് പ്രവര്‍ത്തനമാരംഭിച്ചു. മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ആളുകള്‍ മന്ത്രി വി.എന്‍. വാസവനു നല്‍കിയ നിവേദനത്തെത്തുടര്‍ന്നാണ് സിവില്‍ സ്റ്റേഷനില്‍ രണ്ടാമത്തെ ലിഫ്റ്റും ഒരുക്കിയത്.

വിവിധ ആവശ്യങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അടക്കമുള്ളവരെ കാണാനെത്തുന്ന ഭിന്നശേഷിക്കാരായ വ്യക്തികള്‍ സിവില്‍ സ്റ്റേഷന്‍ കെട്ടിട സമുച്ചയത്തിലെ മുകളിലത്തെ നിലകളിലെത്തുന്നതില്‍ പ്രയാസമുണ്ടായിരുന്നു. അംഗപരിമിതരായവരെ ജില്ലാ കളക്ടര്‍ താഴത്തെ നിലയിലെത്തിയാണ് കണ്ടിരുന്നത്. നിലവില്‍ ലിഫ്റ്റ് ഉണ്ടെങ്കിലും സിവില്‍ സ്റ്റേഷന്‍ കെട്ടിട സമുച്ചയത്തിന്‍റെ പിന്‍ഭാഗത്ത് കോടതികള്‍ക്കു സമീപമാണ് സ്ഥിതിചെയ്യുന്നത്. മന്ത്രി വി.എന്‍. വാസവനു ലഭിച്ച നിവേദനത്തെത്തുടര്‍ന്ന് അദ്ദേഹം ജില്ലാ കളക്ടര്‍ക്കു നിര്‍ദേശം നല്‍കുകയും സാമൂഹികനീതി വകുപ്പില്‍നിന്ന് അനുവദിച്ച 63,62,000 രൂപ ഉപയോഗിച്ചു ലിഫ്റ്റ് നിര്‍മാണം പൂര്‍ത്തിയാക്കുകയുമായിരുന്നു.


ഗ്രൗണ്ട് ഫ്ലോറിലുള്ള അഡീഷണല്‍ ജില്ലാ കോടതിയോട് ചേര്‍ന്നാണ് പുതിയ ലിഫ്റ്റ് സ്ഥാപിച്ചിട്ടുള്ളത്. പ്രവേശനം മുന്‍വശത്തുകൂടിയാണ്. മുന്‍വശത്തെ പ്രവേശനകവാടത്തിനു സമീപമുള്ള റാമ്പിലൂടെ കടന്ന് കളക്‌ടറേറ്റ് പൊതുജനപരാതി പരിഹാര വിഭാഗം കൗണ്ടറിന്‍റെ അരികിലുള്ള വാതിലിലൂടെ ലിഫ്റ്റിലേക്ക് പ്രവേശിക്കാം.

ഒന്നാം നിലയില്‍ ജില്ലാ കളക്ടറുടെ ചേംബറിനു സമീപവും രണ്ടാം നിലയില്‍ ആര്‍ടി ഓഫീസിലെ എംവിഡി ഇ-സേവാകേന്ദ്രത്തിനു സമീപവുമാണ് ലിഫ്റ്റ് എത്തുന്നത്. ഒരേ സമയം 13 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് പുതിയ ലിഫ്റ്റ്. ഇതിന്‍റെ പ്രവൃത്തികള്‍ക്കായി 34,32,000 രൂപയും ഇലക്‌ട്രിക്കല്‍ പ്രവൃത്തികള്‍ക്കായി 29,30,000 രൂപയുമാണ് വകയിരുത്തിയത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ബിന്ദു, ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ്, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ പി. ശ്രീലേഖ എന്നിവര്‍ പങ്കെടുത്തു.