പരിസ്ഥിതിലോല പ്രദേശം: തീക്കോയിയിൽ സർവക്ഷിയോഗം ഇന്ന്
Monday, September 23, 2024 11:35 PM IST
തീക്കോയി: കസ്തൂരിരംഗൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തീക്കോയിയിൽ ഇന്ന് സർവകക്ഷി യോഗം ചേരും. തീക്കോയി വില്ലേജിനെ പരിസ്ഥിതി ലോലപ്രദേശമായി ഉൾപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ കരട് വിജ്ഞാപനം സംബന്ധിച്ച് പഞ്ചായത്തുതലത്തിൽ പരമാവധി ആക്ഷേപങ്ങൾ തയാറാക്കി ബന്ധപ്പെട്ട അധികാരികൾക്ക് നൽകുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു വേണ്ടി‍യാണ് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ യോഗം ചേരുന്നത്.

ജനപ്രതിനിധികൾ, രാഷ്‌ട്രീയ-സമുദായ-സന്നദ്ധ സംഘടനാ ഭാരവാഹികൾ, സ്ഥാപനമേധാവികൾ, റെസിഡന്‍റ്സ് അസോസിയേഷൻ ഭാരവാഹികൾ, വിവിധ വിദ്യാഭ്യാസ സ്ഥാപന മേധാവികളും പിടിഎ ഭാരവാഹികളും, വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

പരിസ്ഥിതിലോല പ്രദേശമാക്കിയുള്ള കരട് വിജ്ഞാപനത്തിൽനിന്നു തീക്കോയി വില്ലേജിനെ പൂർണമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമസഭയും പഞ്ചായത്ത് കമ്മിറ്റിയും പാസാക്കിയ ആക്ഷേപം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ഇ-മെയിൽ മുഖാന്തിരം പഞ്ചായത്ത്‌ അയച്ചു. ആക്ഷേപത്തിന്‍റെ പകർപ്പുകൾ ബന്ധപ്പെട്ട എംഎൽഎമാർക്കും എംപിമാർക്കും നൽകി. പഞ്ചായത്ത് പൊതുവായി തയാറാക്കിയ ആക്ഷേപം ഉടൻതന്നെ മുഖ്യമന്ത്രിക്ക് കൈമാറുമെന്നും സർവകക്ഷി യോഗത്തിൽ ബന്ധപ്പെട്ട എല്ലാവരും പങ്കെടുക്കണമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് കെ.സി. ജയിംസ് അറിയിച്ചു.


ഇഎസ്എ സെമിനാർ മേലുകാവിൽ ഇന്ന്

മേലുകാവ്: ഇഎസ്എ വിഷയത്തെ സംബന്ധിച്ച സെമിനാർ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് സെന്‍റ് തോമസ് പള്ളി പാരിഷ് ഹാളിൽ നടത്തും. ഇഎസ്എ മേഖലകൾ നേരിട്ടുകണ്ട് പഠിച്ചിട്ടുള്ള പി.സി. ജോസഫ് എക്സ് എംഎൽഎ, ഇഎസ്എ വിഷയത്തിൽ നിയമപോരാട്ടങ്ങൾ നടത്തുന്ന ജയിംസ് വടക്കൻ എന്നിവർ സെമിനാറിനു നേതൃത്വം നൽകും. ഇഎസ്എ പരിധിയിൽ വരുന്ന ഭൂവുടമകൾ സെമിനാറിൽ പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.