മൂന്നു കെഎസ്ആര്‍ടിസി ഡിപ്പോകള്‍ക്കു മികച്ച വരുമാനം
Sunday, September 22, 2024 11:12 PM IST
കോട്ടയം: ജില്ലയിലെ മൂന്നു കെഎസ്ആര്‍ടിസി ഡിപ്പോകള്‍ക്കു മികച്ച വരുമാനം. കോട്ടയം, ചങ്ങനാശേരി, വൈക്കം ഡിപ്പോകളാണ് വരുമാനനേട്ടത്തോടെ പ്രവര്‍ത്തനലാഭത്തിലായത്. കഴിഞ്ഞ ജൂലൈ ഒന്നുമുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള കണക്കുകള്‍ വിലയിരുത്തി കെഎസ്ആര്‍ടിസി പുറത്തിറക്കിയ വകുപ്പുതല റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മല്ലപ്പള്ളി, റാന്നി എന്നീ ഡിപ്പോകളും വരുമാന ലാഭത്തിലേക്കെത്തിയിട്ടുണ്ട്.

സംസ്ഥാനതലത്തില്‍ 19 യൂണിറ്റുകളാണ് നഷ്ടത്തില്‍നിന്ന് ലാഭത്തിലേക്ക് എത്തിയത്. പുതിയ കണക്കുകള്‍ പ്രകാരം നിലവില്‍ സംസ്ഥാനത്തെ മൊത്തം 70 യൂണിറ്റുകള്‍ ലാഭത്തിലും 23 യൂണിറ്റുകള്‍ നഷ്ടത്തിലുമാണ്. ഡിപ്പോയിലെ ജീവനക്കാരുടെ ശമ്പളം, ഡീസല്‍ അടക്കം മുഴുവന്‍ ചെലവുകളും കണക്കുകൂട്ടിയാണ് സാമ്പത്തികസ്ഥിതി സംസ്ഥാനതലത്തില്‍ വിലയിരുത്തിയത്. തുടര്‍ന്നാണ് ലാഭ, നഷ്ടക്കണക്കുകള്‍ പുറത്തുവിട്ടത്. ജില്ല ഉള്‍പ്പെടുന്ന മധ്യമേഖലയില്‍ 2.6 ശതമാനമാണ് ഇത്തവണത്തെ പ്രവര്‍ത്തനലാഭമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ലാഭത്തിലേക്ക് എത്തിയ കോട്ടയം, ചങ്ങനാശേരി. വൈക്കം ഡിപ്പോകളിലെ നഷ്ടത്തിലായിരുന്ന സര്‍വീസുകള്‍ പുനര്‍ക്രമീകരിച്ചതിനൊപ്പം കഴിഞ്ഞമാസങ്ങളില്‍ യാത്രക്കാരുടെ എണ്ണം കുതിച്ചുയര്‍ന്നതുമാണ് ലാഭത്തിലാകാന്‍ കാരണമായത്. കോട്ടയത്ത് കുമളി റൂട്ടിലടക്കമായിരുന്നു മാറ്റങ്ങള്‍ ഏര്‍പ്പെടുത്തിയത്.


കോട്ടയത്ത് നിലവില്‍ 74 സര്‍വീസുകളാണ് ദിവസവും ഓപ്പറേറ്റ് ചെയ്യുന്നത്. എന്നാല്‍, ജീവനക്കാരുടെ കുറവും മറ്റു സാങ്കേതിക തകരാറുംമൂലം ദിവസവും 70 സര്‍വീസുകള്‍ മാത്രമാണ് ഓപ്പറേറ്റ് ചെയ്യാന്‍ കഴിയുന്നത്. തകരാറുകള്‍ എല്ലാം പരിഹരിച്ചു മുഴുവന്‍ സര്‍വീസുകളും ഓപ്പറേറ്റ് ചെയ്യാന്‍ കഴിഞ്ഞാല്‍ വരുമാനം ഉയര്‍ന്നേക്കും. കോട്ടയം ഡിപ്പോയിലെ കഴിഞ്ഞ രണ്ടാഴ്ചത്തെ വരുമാനത്തില്‍ ശരാശരി രണ്ടു ലക്ഷത്തിന്‍റെ വര്‍ധനവാണുണ്ടായത്.

ഓണദിവസങ്ങളിലും വരുമാനത്തില്‍ വലിയ വര്‍ധനവുണ്ടായി. ഓണാവധിക്ക് തുടക്കമായ ദിവസങ്ങളില്‍ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്. വിദ്യാര്‍ഥികളടക്കം നൂറുകണക്കിനു പേരാണ് വീടുകളിലെത്താന്‍ കെഎസ്ആര്‍ടിസിയെ ആശ്രയിച്ചത്. ശനിയാഴ്ചയും ഇന്നലെയും ദീര്‍ഘദൂര ബസുകളില്‍ ഉള്‍പ്പെടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.