എംഎല്‍എ വിളിച്ചുചേര്‍ത്ത യോഗത്തിൽ റോഡ്, കുടിവെള്ള വിതരണത്തിലെ അപാകതകള്‍ക്കെതിരേ ജനരോഷം അണപൊട്ടി
Monday, September 23, 2024 6:06 AM IST
കടുത്തുരുത്തി: നിയോജക മണ്ഡലത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയ്‌ക്കെതിരേയും മണ്ഡലത്തിലെ കുടിവെള്ള വിതരണത്തിലെ അപാകതകള്‍ക്കെതിരെയും ജനരോഷം അണപൊട്ടി. കടുത്തുരുത്തി ടൗണിലെ കുടിവെള്ള വിതരണം തടസപ്പെട്ടത് പരിഹരിക്കുന്നതിനായി മോന്‍സ് ജോസഫ് എംഎല്‍എ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് പൊതുമരാമത്ത്, ജല അഥോറിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെ ജനങ്ങളും ജനപ്രതിനിധികളും ഒരുപോലെ ശബ്ദമുയര്‍ത്തിയത്.

ആമുഖമായി സംസാരിച്ച എംഎല്‍എയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോസ് പുത്തന്‍കാലായും വഴിയും വെള്ളവുമില്ലാത്തതുമൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ വിവരിച്ചു. കിട്ടാത്ത വെള്ളത്തിന് ബില്ലടയ്‌ക്കേണ്ട ഗതികേടിനെക്കുറിച്ചും പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ വൈകിയതുമൂലം റോഡ് നവീകരണം തടസപ്പെട്ടത് സംബന്ധിച്ചും പിഡബ്ല്യുഡി റോഡും ഓടകളും പുറമ്പോക്കുമൊക്കെ സ്വകാര്യ വ്യക്തികള്‍ കൈയേറി നിര്‍മാണം നടത്തിയതുമെല്ലാം ജനങ്ങളും ജനപ്രതിനിധികളും ചൂണ്ടിക്കാട്ടി.


ഉദ്യോഗസ്ഥരുടെ നിസംഗതയാണ് വഴിയും വെള്ളവും നിഷേധിക്കപ്പെടുന്നതിന് കാരണമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ആരോപിച്ചു. ജനങ്ങളുടെ പൊതുവികാരമാണ് പ്രകടമായതെന്ന് പറഞ്ഞ എംഎല്‍എ വിഷയത്തില്‍ ഇനിയും പരിഹാരം വൈകിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

കടുത്തുരുത്തി ടൗണിലെ കുടിവെള്ള വിതരണം പുനസ്ഥാപിക്കാന്‍ സെന്‍ട്രല്‍ ജംഗ്ഷന് സമീപം റോഡ് വെട്ടിപ്പൊളിച്ച് അടുത്ത ദിവസങ്ങളിലായി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാമെന്ന് ജല അഥോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ യോഗത്തില്‍ അറിയിച്ചു.

കടുത്തുരുത്തി പഞ്ചായത്ത് പരിധിയിലെ വിവിധ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, രാഷ്‌ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.