ആരോഗ്യ സ്ഥാപനങ്ങളുടെ ഏകീകരണം പൂര്‍ത്തിയായി; ഇനി 11 ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രങ്ങള്‍
Monday, September 23, 2024 11:35 PM IST
കോട്ടയം: ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളുടെ ഏകീകരണം പൂര്‍ത്തിയായി. 16 ആരോഗ്യ ബ്ലോക്കുകള്‍ക്കുപകരം സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ 11 ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രങ്ങള്‍ നിലവില്‍ വന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ അറിയിച്ചു.

സംസ്ഥാനസര്‍ക്കാരാണ് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തിയത്. ആറു നഗരസഭകളിലെ പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ നിരീക്ഷിക്കാന്‍ ഒരു നഗര പൊതുജനാരോഗ്യ സംവിധാനവും നിലവില്‍വന്നു.

മാടപ്പള്ളി (വാകത്താനം), പള്ളം (അയര്‍ക്കുന്നം), വാഴൂര്‍ (ഇടയിരിക്കപ്പുഴ), പാമ്പാടി (പൈക), ഏറ്റുമാനൂര്‍ (കുമരകം), കടുത്തുരുത്തി (തലയോലപ്പറമ്പ്), വൈക്കം (ഇടയാഴം), ഉഴവൂര്‍ (രാമപുരം), ളാലം (ഉള്ളനാട്), ഈരാറ്റുപേട്ട (ഇടമറുക്), കാഞ്ഞിരപ്പള്ളി (എരുമേലി) എന്നിങ്ങനെയാണ് ബ്ലോക്കുതല കുടുംബാരോഗ്യ കേന്ദ്രങ്ങൾ.

ആറു നഗരസഭകള്‍ക്കായുള്ള പൊതുജനാരോഗ്യ സംവിധാനം കോട്ടയം ജനറല്‍ ആശുപത്രിയിലായിരിക്കും പ്രവര്‍ത്തിക്കുക. ഓരോ ബ്ലോക്കിലും ഒരു എപിഡെമിയോളജിസ്റ്റ്, ഡാറ്റാ മാനേജര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങിയവരെ ദേശീയ ആരോഗ്യ ദൗത്യം വഴി നിയമിക്കും. ആരോഗ്യ വകുപ്പില്‍നിന്ന് ഒരു ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, പബ്ലിക് ഹെല്‍ത്ത് നഴ്സിംഗ് സൂപ്പര്‍വൈസര്‍ എന്നിവരെ നിയോഗിച്ച് ഉത്തരവിറക്കിയിട്ടുണ്ട്.


പകര്‍ച്ചവ്യാധി തടയല്‍ ഉള്‍പ്പെടെയുള്ള പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളുടെ ഏകോപനവും നിരീക്ഷണവും ത്രിതല പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഏകോപിപ്പിക്കുകയാണ് പരിഷ്‌കരണം ലക്ഷ്യമിടുന്നത്.

നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന സാമൂഹ്യ ആരോഗ്യ, കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ചികിത്സാ സംവിധാനങ്ങളെയോ ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവരുടെ നിലവിലെ തസ്തികകളെയോ ഇതു ബാധിക്കില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ത്രിതല പഞ്ചായത്ത് സംവിധാനത്തിന്‍റെ അടിസ്ഥാനത്തിലല്ലാതെ ആരോഗ്യ സ്ഥാപനങ്ങള്‍ ഹെല്‍ത്ത് ബ്ലോക്ക് എന്ന സമാന്തര സംവിധാനമായി പ്രവര്‍ത്തിക്കുന്നത് ശരിയായ സാമൂഹിക നിരീക്ഷണം, വകുപ്പുതല ഏകോപനം, വിഭവ സമാഹരണം തുടങ്ങിയ മേഖലകളില്‍ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്.

ചില ആരോഗ്യ ബ്ലോക്കുകളില്‍ 10 പഞ്ചായത്തുകള്‍ ഉള്ളപ്പോള്‍ ചിലയിടങ്ങളില്‍ ഒന്നോ രണ്ടോ തദ്ദേശ സ്ഥാപങ്ങളേ ഉള്ളൂ. നഗരപ്രദേശങ്ങളിൽ സാംക്രമിക രോഗങ്ങള്‍ വര്‍ധിച്ചുവരുന്നുണ്ടെങ്കിലും മേല്‍നോട്ടം, പ്രാദേശിക രോഗനിരീക്ഷണം എന്നിവയുടെ അഭാവം പ്രതിരോധത്തിലും നിയന്ത്രണങ്ങളിലും വെല്ലുവിളിയാകുന്നുണ്ട്. ഇവ പരിഹരിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ഏകീകരണം നടപ്പാക്കിയത്.