കളക്ടറേറ്റിലെ പുതിയ ലിഫ്റ്റ് ഇന്നു തുറന്നുകൊടുക്കും
Sunday, September 22, 2024 11:12 PM IST
കോട്ടയം: കളക്ടറേറ്റിലെ പുതിയ ലിഫ്റ്റ് ഇന്നു തുറന്നുകൊടുക്കും. രാവിലെ 11 ന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. അംഗപരിമിതർക്കും മുതിർന്ന പൗരന്മാർക്കും ജില്ലാ കളക്ടറെ കാണുന്നതിനുള്ള സൗകര്യത്തിനാണ് പുതിയ ലിഫ്റ്റ് നിർമിച്ചത്.

കോട്ടയം സിവിൽ സ്റ്റേഷനിലെ വിവിധ കാര്യാലയങ്ങളിലെ ഭിന്നശേഷിക്കാരായ ജീവനക്കാർക്കും വിവിധ ആവശ്യങ്ങൾക്ക് സിവിൽ സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങൾക്കും സഞ്ചാരസൗകര്യം ഒരുക്കുന്നതിന് സാമൂഹികനീതി വകുപ്പിൽനിന്ന് അനുവദിച്ച തുക ഉപയോഗിച്ചാണ് പൊതുമരാമത്ത് വകുപ്പ് ലിഫ്റ്റ് പണിതീർത്തത്. 63,62,000/- രൂപയുടെ ഭരണാനുമതിയാണ് ലിഫ്റ്റ് നിർമാണത്തിനു ലഭിച്ചത്.


സിവിൽ പ്രവൃത്തികൾക്കായി 34,32,000/- രൂപയും ഇലക്ട്രിക്കൽ പ്രവൃത്തികൾക്കായി 29,30,000/- രൂപയും വകയിരുത്തി. ഒരേ സമയം 13 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് പുതിയ ലിഫ്റ്റ്. ഗ്രൗണ്ട് ഫ്ളോറിലുള്ള അഡീഷണൽ ജില്ലാ കോടതിയോടു ചേർന്നാണ് പുതിയ ലിഫ്റ്റ് സ്ഥാപിച്ചത്.

കളക്ടറേറ്റിന്‍റെ മുൻവശത്തുകൂടി ഉള്ളിലെത്തി നിലവിലെ കാത്തിരിപ്പ് സ്ഥലത്തിന്‍റെ അരികിലൂടെ പ്രവേശിക്കാവുന്ന തരത്തിലാണ് ലിഫ്റ്റ് സജ്ജീകരിച്ചിരിക്കുന്നത്.