അരീക്കര സെന്‍റ് റോക്കീസ് ഇടവക ശതോത്തര രജത ജൂബിലിയിലേക്ക്
Monday, September 23, 2024 11:35 PM IST
കുറവിലങ്ങാട്: ആയിരങ്ങൾക്ക് ആത്മീയപോഷണം സമ്മാനിച്ച അരീക്കര സെന്‍റ് റോക്കീസ് ഇടവക ദേവാലയം ഒന്നേകാൽ നൂറ്റാണ്ടിന്‍റെ നിറവിലേക്ക്. ശതോത്തര രജതജൂബിലി ആഘോഷങ്ങൾക്ക് 29നു തിരിതെളിയും. 29നു രാവിലെ ഏഴിന് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ ജൂബിലിദീപം തെളിക്കും. ഇടവക വികാരി ഫാ. സ്റ്റാനി ഇടത്തിപ്പറമ്പിലും ഇടവകാംഗങ്ങളായ വൈദികരും മാർ ജോസഫ് പണ്ടാരശേരിക്കൊപ്പം സമൂഹബലിയിൽ സഹകാർമികരാകും.

തുടർന്ന് കൂടാരയോഗ വാർഡ് പ്രസിഡന്‍റുമാർക്ക് ഇടവകയിലെ മുഴുവൻ കുടുബങ്ങളിലുമെത്തിക്കുന്നതിനുള്ള കത്തിച്ച മെഴുകുതിരിയും ശതോത്തര രജത ജൂബിലി പ്രാർഥനാകാർഡും മാർ ജോസഫ് പണ്ടാരശേരി കൈമാറും. വികാരി ഫാ. സ്റ്റാനി ഇടത്തിപ്പറമ്പിൽ, ജനറൽ കൺവീനർ പ്രഫ. കെ.സി. ഏബ്രഹാം കൊണ്ടാടംപടവിൽ, ജിനോ തട്ടാറുകുന്നേൽ, സ്റ്റിമി പുത്തൻപുരക്കൽ എന്നിവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകും.


1900 സെപ്റ്റംബറിലെ അവസാന ഞായറാഴ്ച ഉഴവൂർ ഇടവകയിലെ ഇപ്പോഴത്തെ താമരക്കാട്, പുതുവേലി, വെളിയന്നൂർ ഇടവക പ്രദേശത്ത് താമസിച്ചിരുന്ന ഉഴവൂർ ഇടവകക്കാർക്കായി മാർ മാക്കീലിന്‍റെ കല്പനയനുസരിച്ചാണ് അരീക്കര ഇടവക പിറവിയെടുത്തത്. അന്നത്തെ ഉഴവൂർ പള്ളി അസി. വികാരി ഫാ. കുര്യൻ കുഴിമുള്ളിലിന്‍റെ നേതൃത്വത്തിൽ താത്കാലിക ഷെഡിലായിരുന്നു തുടക്കം.

183 കുടുംബങ്ങളുമായി ആരംഭിച്ച ഇടവകയിന്ന് 605 കുടുംബങ്ങളിലേക്ക് വളർന്നിട്ടുണ്ട്.
സെന്‍റ് റോക്കീസ് സ്‌കൂളിലൂടെ വിദ്യാഭ്യാസരംഗത്ത് ഇടവക നൽകുന്ന സേവനം ചെറുതല്ല. സാമൂഹിക, സാംസ്‌കാരിക രംഗങ്ങൾക്കൊപ്പം ജീവകാരുണ്യപ്രവർത്തനങ്ങളിലും അരീക്കര സെന്‍റ് റോക്കീസ് ഇടവക ഏറെ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ളതായി വികാരി ഫാ. സ്റ്റാനി ഇടത്തിപറമ്പിലും ജൂബിലി ആഘോഷങ്ങളുടെ പബ്ലിസിറ്റി കമ്മിറ്റി കൺവീനർ സിറിയക് ചാഴികാടനും അറിയിച്ചു.