ജനവാസ മേഖലയിൽ വന്യമൃഗശല്യം വർധിക്കുന്നു
Sunday, September 22, 2024 9:39 PM IST
മുണ്ടക്കയം: കൃഷിയിടങ്ങൾ കാട് മൂടിയതോടെ ജനവാസ മേഖലയിൽ വന്യമൃഗശല്യം വർധിക്കുന്നു. മുണ്ടക്കയം, കോരുത്തോട്, പെരുവന്താനം, കൊക്കയാർ പഞ്ചായത്തുകളുടെ ജനവാസ മേഖലകളിലാണ് വന്യമൃഗശല്യം വർധിക്കുന്നത്. വർഷങ്ങളായി ടാപ്പിംഗ് നടക്കാതെ കാടുകയറിയ നിലയിലാണ് റബർ തോട്ടങ്ങൾ.

അഞ്ചു മുതൽ 100 ഏക്കറിനു മുകളിൽ വരെയുള്ള നിരവധി തോട്ടങ്ങളാണ് ഉപയോഗിക്കാതെ കാട് മൂടിക്കിടക്കുന്നത്. കൂടാതെ കുടുംബ തർക്കവും നിയമപ്രശ്നങ്ങളും മൂലം ഉപയോഗിക്കാതെ കിടക്കുന്ന കൃഷിയിടങ്ങളും നിരവധിയുണ്ട്. ഇതിനു സമീപത്തുള്ള ജനവാസ മേഖലയിലെല്ലാം ഇപ്പോൾ വന്യമൃഗശല്യം രൂക്ഷമായിരിക്കുകയാണ്.

കാട്ടുപന്നി, കുരങ്ങ്, മയിൽ, കുറുക്കൻ തുടങ്ങിയവയുടെ ശല്യം പലയിടത്തും വർധിക്കുകയാണ്. മുന്പ് വനാതിർത്തി മേഖലകളിൽ മാത്രമായിരുന്നു വന്യമൃഗശല്യം അനുഭവപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ ജനനിബിഡമായ ടൗൺ പ്രദേശങ്ങളിൽ വരെ വന്യമൃഗ സാന്നിധ്യമുണ്ട്.

കഴിഞ്ഞ ദിവസം മുണ്ടക്കയം-പറത്താനം റോഡിൽ വെട്ടുകല്ലാംകുഴിക്ക് സമീപം പുലിയെ കണ്ടതായി അഭ്യൂഹമുണ്ടായിരുന്നു. വനംവകുപ്പിന്‍റെ നേതൃത്വത്തിൽ മേഖലയിൽ പരിശോധന നടത്തിയെങ്കിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാനായിട്ടില്ല. എന്നാൽ, മുണ്ടക്കയം പഞ്ചായത്തിന്‍റെ ഭാഗമായ മുപ്പത്തൊന്നാംമൈൽ, വെള്ളനാടി, പൈങ്ങന, ഇഞ്ചിയാനി, വരിക്കാനി തുടങ്ങിയ ടൗൺ പ്രദേശങ്ങളിലെല്ലാം കാട്ടുപന്നി ശല്യം അതിരൂക്ഷമാണ്. കൃഷികൾ വ്യാപകമായാണ് കാട്ടുപന്നികൾ നശിപ്പിക്കുന്നത്.


കൊക്കയാർ പഞ്ചായത്തിന്‍റെ ജനവാസ മേഖലയിൽ നാളുകൾക്കുമുമ്പ് കാട്ടുപോത്ത് ഇറങ്ങിയ സംഭവമുണ്ടായിട്ടുണ്ട്. കോരുത്തോട് പഞ്ചായത്തിന്‍റെ ഒട്ടുമിക്ക പ്രദേശങ്ങളിലും വന്യമൃഗശല്യം അതിരൂക്ഷമാണ്. പെരുവന്താനം പഞ്ചായത്തിന്‍റെ ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ കൂട്ടമായെത്തുന്ന കാട്ടാനകൾ വ്യാപകമായാണ് കൃഷി നശിപ്പിക്കുന്നത്. ഇവിടെ ടാപ്പിംഗ് നടക്കാതെ കാടു മൂടിയ തോട്ടങ്ങളും തോട്ടങ്ങളിലെ അടിക്കാട് തെളിക്കാത്തതുമെല്ലാം കാട്ടുമൃഗശല്യം വർധിപ്പിക്കുന്നുണ്ട്. വിലയിടിവുമൂലം റബർത്തോട്ടങ്ങൾ പലരും ഉപേക്ഷിച്ചതും റബർത്തടികൾ മുറിച്ചുമാറ്റിയ തോട്ടങ്ങളിൽ മറ്റ് കൃഷികൾ നടത്താതെ കാടുമൂടി കിടക്കുന്നതും ജനവാസ മേഖലയിൽ വന്യമൃഗശല്യം വർധിപ്പിക്കുകയാണ്.