വാഴൂരിൽ വനിതാ ഫിറ്റ്നസ് സെന്‍റർ ഉദ്ഘാടനം നാളെ
Sunday, September 22, 2024 11:11 PM IST
വാഴൂർ: പഞ്ചായത്ത് വനിതാ ഫിറ്റ്നസ് സെന്‍ററിന്‍റെ ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുമെന്ന് പഞ്ചായത്ത് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. തദ്ദേശ സ്വയംഭരണമന്ത്രി എം.ബി. രാജേഷ് ഫിറ്റ്നസ് സെന്‍റർ ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിക്കും. ആന്‍റോ ആന്‍റണി എംപി മുഖ്യപ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും പൊതുപ്രവർത്തകരും പങ്കെടുക്കും.

വനിതകളുടെ കായികക്ഷമത ഉറപ്പുവരുത്തുന്നതിനും സ്ത്രീ ശക്തീകരണ പ്രവർത്തനങ്ങളിൽ നൂതനമായ ആശയങ്ങൾ നടപ്പിലാക്കുന്നതിന്‍റെയും ഭാഗമായാണ് പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി പ്രകാരം വനിതകളുടെ ഫിറ്റ്നസ് സെന്‍റർ ആരംഭിക്കുന്നത്. 1200 സ്ക്വയർഫീറ്റ് വിസ്തീർണമുള്ള കെട്ടിടത്തിൽ ട്രെഡ്മിൽ, സ്പിൻ ബൈക്ക്, എലിപ്റ്റിക്കൽ റോവിംഗ്, മെഷീൻ മൾട്ടി ജിം, മെഷീൻ സ്മിത്ത്, മെഷീൻ ട്വിസ്റ്റർ തുടങ്ങിയ ആധുനിക സൗകര്യങ്ങളോടുകൂടിയാണ് ഫിറ്റ്നസ് സെന്‍റർ ക്രമീകരിച്ചിരിക്കുന്നത്. ടോയ്‌‌ലറ്റ്, ഡ്രസ് ചെയ്ഞ്ചിംഗ് റൂം തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. പരിശീലകയുടെ സാന്നിധ്യവും ഉണ്ടാകും. ഫിറ്റ്നസ് സെന്‍ററിനോടനുബന്ധിച്ച് ആഴ്ചയിൽ മൂന്നു ദിവസം യോഗ പരിശീലനം ലഭ്യമാകും. ആയുർവേദ ഡോക്ടറുടെ നേതൃത്വത്തിലാണ് യോഗ പരിശീലനം നടത്തുന്നത്.


ഫിറ്റ്നസ് സെന്‍ററിൽ ആദ്യത്തെ 100 പേർക്ക് അഡ്മിഷൻ ഫീസ് 250 രൂപയും ആദ്യ ഒരു വർഷത്തേക്ക് പ്രതിമാസം 300 രൂപയും മാത്രമായി ഫീസ് ക്രമീകരിച്ചിട്ടുണ്ട്. മെഡിക്കൽ ഓഫീസർ, ഐസിഡിഎസ് സൂപ്പർവൈസർ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
പത്രസമ്മേളനത്തിൽ വാഴൂർ പഞ്ചായത്ത് പ്രസിഡന്‍റ് വി.പി. റെജി, വൈസ് പ്രസിഡന്‍റ് ഡി. സേതുലക്ഷ്മി, പഞ്ചായത്തംഗങ്ങളായ ജിജി നടുവത്താനി, പി.ജെ. ശോശാമ്മ, ശ്രീകാന്ത് പി. തങ്കച്ചൻ, തോമസ് വെട്ടുവേലിൽ, എസ്. അജിത്കുമാർ, ജിബി പൊടിപ്പാറ എന്നിവർ പങ്കെടുത്തു.