ചോദിച്ചാലും കിട്ടാത്ത നാട്ടിൽ ട്രാഫിക് സിഗ്നലിന് ഉടമസ്ഥർ ആര്?
Sunday, September 22, 2024 2:19 AM IST
കുറവിലങ്ങാട്: നാട്ടിൽ ഒരു വികസനത്തിനുവേണ്ടി വാതിലുകളിൽ മുട്ടിനടക്കുന്ന പതിവു നടക്കുമ്പോൾ ആരെന്നറിയാതെ നാട്ടിൽ ഒരു വികസനം. ഏറെ പ്രതിഷേധങ്ങൾക്ക് വഴിതുറന്നിട്ടുള്ള ട്രാഫിക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചത് ആരെന്ന് അധികമാർക്കും അറിയില്ലെന്നതാണു സ്ഥിതി. ട്രാഫിക് സിഗ്നൽ സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്കിനു പരിഹാരംതേടി ആരെ സമീപിക്കണമെന്ന ചോദ്യമാണ് സിഗ്നൽ സ്ഥാപിച്ചത് ആരെന്ന അന്വേഷണത്തിനു വഴിതുറന്നത്.

ട്രാഫിക് സിഗ്നൽ സ്ഥാപിച്ചത് ആരെന്ന് ഉന്നത ജനപ്രതിനിധികൾക്കുപോലും വ്യക്തമായി അറിയില്ലെന്നതാണ് സ്ഥിതി. ഒന്നാംനമ്പർ സംസ്ഥാന ഹൈവേയിൽ ഇത്തരത്തിലുള്ള ഇടപെടലുകൾക്കു നേതൃത്വം നൽകേണ്ടത് പൊതുമരാമത്താണെങ്കിലും സിഗ്നലുമായി പൊതുമരാമത്തിന് ബന്ധമില്ലെന്നാണ് അറിയുന്നത്.

എംസി റോഡ് വികസനത്തിന് നേതൃത്വം നൽകിയ കെഎസ്ടിപിയും ഇക്കാര്യത്തിൽ ഇടപെടലുകൾ നടത്തിയിട്ടില്ലത്രേ. മോട്ടോർവാഹനവകുപ്പും നേരിട്ടുള്ള ഇടപെടലുകൾ ഇക്കാര്യത്തിൽ നടത്തിയില്ലെന്നാണ് പറയുന്നത്. ഇനി ആരാണ് നാടിനെ വെട്ടിലാക്കിയ ഈ വികസനം നടത്തിയതെന്നു കണ്ടുപിടിക്കേണ്ടിയിരിക്കുകയാണ്. പരിഷ്‌കാരങ്ങൾ സംബന്ധിച്ച് അറിയേണ്ട ഗതാഗത ഉപദേശകസമിതി ഒന്നും അറിഞ്ഞിട്ടില്ലെന്ന സ്ഥിതിയാണുള്ളത്. പോലീസും ഇക്കാര്യത്തിൽ ഇടപെടലുകൾ നടത്തിയിട്ടില്ലത്രേ.


അപകടനിരക്ക് കുറയ്ക്കാനും ഗതാഗതസുരക്ഷ ഉറപ്പാക്കാനുമാണ് ട്രാഫിക് സിഗ്നൽ സ്ഥാപിച്ചതെന്ന വാദഗതിയെ മറികടക്കാനും ആർക്കും കഴിയുന്നില്ല. പൊതുജനതാത്പര്യം പരിഗണിച്ച് കാര്യമായ മാറ്റങ്ങൾ ശാസ്ത്രീയ അടിസ്ഥാനത്തിൽ നടപ്പിലാക്കുകയോ സിഗ്നൽ സംവിധാനം ഉപേക്ഷിക്കുകയോ വേണമെന്നാണ് സാധാരണക്കാരുടെ നിലപാട്.

ചില ദിവസങ്ങളിലും പ്രമുഖ വ്യക്തികൾ എത്തുമ്പോഴും സിഗ്നൽ ഓഫ് ചെയ്യുമ്പോഴുണ്ടാകുന്ന ആശ്വാസം സാധാരണ യാത്രക്കാർ നന്നായി ആസ്വദിക്കുന്നുണ്ടെന്നതാണ് യാഥാർഥ്യം. എന്നാൽ ഇതിന്‍റെ നിയന്ത്രണം നടത്തുന്നത് ആരെന്നോ എവിടെനിന്നോ എന്നതും അജ്ഞാതമെന്നതാണ് വിചിത്രം.