അധികൃതരുടെ അനാസ്ഥ ; റിവര്‍വ്യൂ റോഡ് നിര്‍മാണത്തിന് ഒച്ചിഴയുന്ന വേഗം
Sunday, September 22, 2024 2:19 AM IST
പാലാ: വര്‍ഷങ്ങള്‍ക്കു മുമ്പ് തുടങ്ങിയ റോഡ് നിര്‍മാണത്തിന് ഒച്ചിഴയുന്ന വേഗം. മീനച്ചിലാറിന്‍റെ തീരത്തുകൂടി ജനറൽ ആശുപത്രി ജംഗ്ഷന്‍ മുതല്‍ കൊട്ടാരമറ്റം വരെ നിരവധി തൂണുകളില്‍ പാലമായി തീര്‍ക്കുന്ന റിവർവ്യൂ റോഡിന്‍റെ നിര്‍മാണ പ്രവൃത്തികളാണ് വൈകുന്നത്.

കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് നിര്‍മാണോദ്ഘാടനം നടക്കുകയും പിന്നീട് വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം പണി ആരംഭിക്കുകയും ചെയ്തതാണ് പദ്ധതി. മീനച്ചിലാറിന്‍റെ തീരത്ത് ഒരു കിലോമീറ്റര്‍ ദൂരമുള്ള പാലമാണ് പണിതീര്‍ക്കുന്നത്. പാലത്തിന്‍റെ നിര്‍മാണ പ്രവൃത്തികള്‍ ഏറെക്കുറെ പൂര്‍ത്തിയായെങ്കിലും കൊട്ടാരമറ്റത്തും ജനറൽ ആശുപത്രി ജംഗ്ഷനു സമീപത്തും അനുബന്ധ റോഡുകള്‍ പണിയുന്നതിന് ഇനിയും പ്രവൃത്തികള്‍ തുടങ്ങിയിട്ടില്ല.

പാലാ വലിയ പാലത്തിനു സമീപം തൂണുകളില്‍ തീര്‍ക്കുന്ന പാലത്തിന്‍റെ അവസാനഘട്ട നിര്‍മാണപ്രവൃത്തികള്‍ അനിശ്ചിതാവസ്ഥയിലാണ്. ഇവിടെ സ്വകാര്യ വ്യക്തിയുടെ കെട്ടിടമുള്ള സ്ഥലം റവന്യൂ ഭൂമിയെന്ന് കണക്കാക്കി നിര്‍മാണം നടത്തിയപ്പോള്‍ സ്ഥലമുടമ എതിര്‍പ്പുമായെത്തിയിരുന്നു. കെട്ടിടത്തിന്‍റെ ഉള്ളിലേക്ക് കയറിവരും വിധമാണ് നിര്‍മാണം നടത്തിയത്. നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കാതെയാണ് നിര്‍മാണം നടത്തിയത്.
സ്ഥലം ഏറ്റെടുത്തപ്പോള്‍ റവന്യുവകുപ്പ് അധികൃതര്‍ക്കുണ്ടായ പാളിച്ചയാണ് കുഴപ്പങ്ങള്‍ക്കിടയാക്കിയത്. ഇതുമൂലം ഈ ഭാഗത്ത് നിര്‍മാണം മുടങ്ങിയിരിക്കുകയാണ്. കൊട്ടാരമറ്റം ഭാഗത്ത് 200 മീറ്ററോളം നീളത്തില്‍ അനുബന്ധ റോഡ് പണി തീര്‍ക്കേണ്ടതുണ്ട്. തൂണുകളില്‍ പാലമായി പണിതീര്‍ത്ത ഭാഗത്തും നിര്‍മാണ പ്രവൃത്തികള്‍ ഇനിയും നടക്കാനുണ്ട്.


പാലാ ടൗണില്‍ മീനച്ചിലാറിന്‍റെ തീരം വഴിയുള്ള റിവര്‍വ്യൂ റോഡ് കൊട്ടാരമറ്റം വരെ നീട്ടുന്നതിനാണ് പദ്ധതി. പാലാ-ഏറ്റുമാനൂര്‍ റോഡിന് സമാന്തരമായാണ് റിവര്‍വ്യൂ റോഡ്. ളാലം ജംഗ്ഷന്‍ മുതല്‍ ജനറൽ ആശുപത്രി ജംഗ്ഷന്‍ വരെയാണ് നിലവില്‍ റോഡുള്ളത്. ഇവിടെ മുതല്‍ കൊട്ടാരമറ്റം വരെ റോഡ് ദീര്‍ഘിപ്പിക്കുന്നതോടെ പാലാ ടൗണില്‍ പൂര്‍ണമായും ഒരു സമാന്തരപാതയുണ്ടാകും.

മീനച്ചിലാറിന്‍റെ തീരത്തുകൂടി 150ല്‍പ്പരം തുണുകള്‍ തീര്‍ത്താണ് പാലം.12 മീറ്റര്‍ വീതിയുള്ള റോഡില്‍ രണ്ട് മീറ്റര്‍ വീതിയില്‍ നടപ്പാതയുണ്ട്. നടപ്പാത ആറ്റിലേക്കു തള്ളി നിൽക്കുന്ന വിധത്തിലാണു നിർമാണം. കൊട്ടാരമറ്റത്ത് നൂറ് അടി വീതിയില്‍ പ്രവേശന കവാടവുമുണ്ടായിരിക്കും.

റിവര്‍വ്യൂ റോഡ് പൂര്‍ത്തിയാകുന്നതോടെ നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലെ ഗതാഗതത്തിരക്ക് പൂര്‍ണമായും നിയന്ത്രിക്കാനാകും. നഗരത്തിനുള്ളില്‍ പ്രവേശിക്കാതെ തന്നെ വാഹനങ്ങള്‍ക്കു ളാലം ജംഗ്ഷനില്‍നിന്ന് കൊട്ടാരമറ്റത്തെത്താം. ഏറ്റവുമധികം തിരക്കനുഭവപ്പെടുന്ന കൊട്ടാരമറ്റം മുതല്‍ ആശുപത്രി ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് പൂര്‍ണമായും വണ്‍വേ സംവിധാനത്തില്‍ വാഹനങ്ങള്‍ കടത്തിവിടാനും സാധിക്കും.