അക്ഷരനഗരിയിലേക്കു സ്വാഗതമരുളാൻ കാരിത്താസ് റൗണ്ടാന
Sunday, September 22, 2024 2:19 AM IST
കോട്ടയം: കാരിത്താസ് ഹോസ്പിറ്റൽ അണിയിച്ചൊരുക്കുന്ന കോട്ടയം പട്ടിത്താനം റൗണ്ടാനയിലെ അക്ഷര ആരോഗ്യശില്പം ഇനി കോട്ടയത്തേക്ക് സ്വാഗതമരുളും. ഗതാഗതക്കുരുക്കിന് പരിഹാരവും പട്ടിത്താനം ജംഗ്ഷന്‍റെ മുഖച്ഛായയ്ക്ക് പുത്തൻ മാറ്റവുമായി കാരിത്താസ് റൗണ്ടാന 24ന് നാടിന് സമർപ്പിക്കും.

എറണാകുളത്തെയും കോട്ടയത്തെയും ബന്ധിപ്പിക്കുന്ന സംസ്ഥാന പാതയിലെ തിരക്കേറിയ ജംഗ്ഷനുകളിൽ ഒന്നാണ് കാണക്കാരി. എന്നാൽ കൃത്യമായ ഗതാഗത നിയന്ത്രണ സംവിധാനങ്ങളുടെ അഭാവം ഇവിടെ അപകടസാധ്യത വർധിപ്പിച്ചിരുന്നു. കാരിത്താസ് റൗണ്ടാനയുടെ നിർമിതിയോടുകൂടി ഈ സ്ഥിതിഗതികൾക്ക് മാറ്റമുണ്ടാകും. വാഹന വേഗത നിയന്ത്രിക്കാനും അപകടങ്ങൾ കുറയ്ക്കുവാനും ഈ സംവിധാനം സഹായകരമാകും .

കോട്ടയത്തിന്‍റെ അക്ഷരപൈതൃകത്തിന്‍റെ പ്രതീകമായ മനോഹര ശില്പം റൗണ്ടാനയിൽ വഴികാട്ടിയാവും. അക്ഷരനഗരി എന്നപോലെ തന്നെ ആരോഗ്യനഗരി കൂടിയാണ് കോട്ടയം . അതിനാൽ കോട്ടയത്തിന്‍റെ ശ്രേഷ്ഠമായ ആരോഗ്യ സംരക്ഷണ പ്രതിബദ്ധതകൂടി ഈ റൗണ്ടാന അടയാളപ്പെടുത്തുന്നു. തുറന്നു വച്ചിരിക്കുന്ന പുസ്തകം അറിവിന്‍റെ അനന്തമായ വാതായനങ്ങളെയും പുസ്തകത്തിൽനിന്ന് പിരമിഡിക്കൽ രൂപത്തിൽ പുറത്തേക്കു ചിതറുന്ന അക്ഷരങ്ങൾ അറിവിന്‍റെ സ്വാതന്ത്ര്യത്തെയും കൈക്കുടന്നയിലെ ഹൃദയം സുരക്ഷിതമായ ആരോഗ്യത്തെയും പ്രതീകവത്കരിക്കുന്നു.


ദശകങ്ങളായി കരുതലിന്‍റെയും പരിചരണത്തിന്‍റെയും ആരോഗ്യനികേതനമാണ് കാരിത്താസ് ഹോസ്‌പിറ്റൽ. അതിനാൽത്തന്നെ ഈ അക്ഷരശില്പം കാരിത്താസിന്‍റെ പ്രതിരൂപം കൂടിയാണ്.

24നു വൈകുന്നേരം അഞ്ചിന് റൗണ്ടാന നാടിന് സമർപ്പിക്കും. മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. കോട്ടയം ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കും. കോട്ടയത്തിന് പുതിയൊരു മുഖച്ഛായ സൃഷ്ടിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും നാടിന്‍റെ വികസനത്തോടൊപ്പം കാരിത്താസ് എന്നുമുണ്ടെന്നും ആശുപത്രി ഡയറക്ടർ റവ. ഡോ. ബിനു കുന്നത്ത് പറഞ്ഞു.