വാതില്‍പ്പടി കരാറുകാരനും തൊഴിലാളികളുമായുള്ള തര്‍ക്കം തീര്‍ന്നു
Saturday, September 21, 2024 7:23 AM IST
ചങ്ങനാശേരി: വാതില്‍പ്പടി കരാറുകാരനും തൊഴിലാളികളുമായുള്ള തര്‍ക്കം തീര്‍ന്നു. ചങ്ങനാശേരി താലൂക്കിലെ റേഷന്‍വിതരണ പ്രതിസന്ധിക്ക് അടുത്താഴ്ചയോടെ പരിഹാരമാകും.
സപ്ലൈ ഓഫീസര്‍, എംഎല്‍ഒയുടെ പ്രതിനിധികള്‍, തൊഴിലാളി നേതാക്കളുടെ പ്രതിനിധികള്‍ തുടങ്ങിയവരുമായി സപ്ലൈകോ ജൂണിയര്‍ മാനേജര്‍ ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് തൊഴിലാളികള്‍ക്ക് പത്തുദിവസത്തെ വര്‍ക്ക് കാര്‍ഡ് കൊടുത്തു പ്രശ്നം പരിഹരിക്കാന്‍ തീരുമാനിച്ചത്.

ഇതോടെ ഇന്നുമുതല്‍ താലൂക്കിലെ റേഷന്‍കടകളില്‍ വാതില്‍പ്പടി സാധനങ്ങള്‍ എത്തിക്കുന്ന ജോലി പുനരാരംഭിക്കുമെന്ന് സപ്ലൈകോ അധികൃതര്‍ പറഞ്ഞു.

സംസ്ഥാനത്തെ എന്‍എഫ്എസ്എ ഗോഡൗണുകളില്‍നിന്നും റേഷന്‍കടകളില്‍ റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്ന വാതില്‍പ്പടി വിതരണ കരാറുകാര്‍ക്ക് (കേരള ട്രാന്‍സ്പോര്‍ട്ടിംഗ് കോണ്‍ട്രാക്‌ടേഴ്സ് അസോസിയേഷന്‍, എന്‍എഫ്എസ്എ)ക്ക് ഭക്ഷ്യവകുപ്പ് കുടിശിക വരുത്തിയതിനെത്തുടര്‍ന്ന് ചങ്ങനാശേരി താലൂക്കില്‍ റേഷന്‍ സാധനങ്ങളെത്തിക്കുന്ന കരാറുകാരന്‍ ഒരു മാസം മുമ്പ് കരാര്‍ ജോലി ഉപേക്ഷിച്ചു പോയിരുന്നു.

ഇതേത്തുടര്‍ന്ന് ഈമാസം ആദ്യം മുതല്‍ താലൂക്കിലെ 148 റേഷന്‍ കടകളിലും വാതില്‍പ്പടി വിതരണം പ്രതിസന്ധിയിലായിരുന്നു. ഇതുമൂലം ഓണക്കാലത്ത് റേഷന്‍കടകളില്‍ പ്രതിസന്ധി നേരിട്ടിരുന്നു.


ഈ മാസം ആറിനാണ് വാതില്‍പ്പടി റേഷന്‍ വിതരണത്തിനായി എന്‍എഫ്എസ്എ പുതിയ കരാറുകാരനെ താത്കാലികമായി നിയോഗിച്ചത്. വാതില്‍പ്പടി വിതരണം പുനരാരംഭിച്ച് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ത്തന്നെ വര്‍ക്ക് കാര്‍ഡുമായി ബന്ധപ്പെട്ട് കരാറുകാരനും തൊഴിലാളികളുമായി തര്‍ക്കമാരംഭിച്ചു.

ഇതോടെ ഓണക്കാലത്ത് റേഷന്‍കടകളിലെ വാതില്‍പ്പടി വിതരണം തടസപ്പെടുകയും കടകളില്‍ സാധനങ്ങള്‍ക്ക് കടുത്തക്ഷാമം നേരിടുകയും ചെയ്തു. ചങ്ങനാശേരി വട്ടപ്പള്ളി, തെങ്ങണ എന്‍എഫ്എസ്എ ഗോഡൗണുകളിലെ കയറ്റിയിറക്കു തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് സമരം പ്രഖ്യാപിച്ചത്.

റേഷന്‍ കടകളില്‍ വിതരണ പ്രതിസന്ധി നേരിട്ടതോടെ റേഷന്‍ വ്യാപാരികള്‍ ഭക്ഷ്യവകുപ്പ് അധികൃതര്‍ക്കും ജില്ലാ കളക്ടര്‍ക്കും നിവേദനങ്ങള്‍ സമര്‍പ്പിച്ചു. ഇതോടെയാണ് ചര്‍ച്ചകള്‍ക്കുള്ള വഴിതുറക്കുകയും പ്രതിസന്ധി പരിഹരിക്കുകയും ചെയ്തത്.

സംസ്ഥാനത്ത് വിവിധ താലൂക്കുകളിലായി നൂറ്റിയിരുപതോളം വാതില്‍പ്പടി കരാറുകാര്‍ക്ക് ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ സാധനങ്ങളെത്തിച്ച ഇനത്തില്‍ തുക ലഭിക്കാനുണ്ടെന്ന് കരാര്‍ സംഘടനാ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടിയതായി ദീപിക നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു.