ഏറ്റുമാനൂര്‍ -വൈക്കം റോഡിലെ വന്‍ കുഴികള്‍ യാത്രക്കാര്‍ക്കു ഭീഷണി
Saturday, September 21, 2024 7:14 AM IST
കടുത്തുരുത്തി; വാഹനത്തിരക്കേറിയ ഏറ്റുമാനൂര്‍ - വൈക്കം റോഡിലെ റോഡിലെ വന്‍ കുഴികള്‍ യാത്രക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നു.

റോഡിന്‍റെ മധ്യഭാഗങ്ങളിലും വലിയ വളവുകളിലുമായിട്ടാണ് വലിയ കുഴികള്‍ രൂപപെട്ടിരിക്കുന്നത്. കുഴിയുടെ അടുത്തെത്തി കഴിയുമ്പോഴാണ് പലപ്പോഴും ഡ്രൈവര്‍മാര്‍ അപകടം മനസിലാക്കുന്നത്. പെട്ടെന്ന് വാഹനം വെട്ടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതും അപകടങ്ങള്‍ക്ക് കാരണമാവുകയാണ്.

കടുത്തുരുത്തി പാണാവേലി കട്ടിംഗില്‍ ടൈല്‍ പാകിയതിനോട് ചേര്‍ന്ന് വലിയ രണ്ട് കുഴികളാണുള്ളത്. റോഡിന്‍റെ മധ്യഭാഗത്തെ വരയ്ക്കു സമീപമായിട്ടാണ് കുഴികള്‍. ഈ ഭാഗത്തുകൂടി വെള്ളമൊഴുക്കുള്ളതിനാലാണ് കുറച്ച് ഭാഗത്ത് ടൈല്‍ പാകിയത്. കയറ്റത്തില്‍ റോഡിന് ചരിവുള്ളതിനാല്‍ കുഴി ദൂരെനിന്നും ശ്രദ്ധയില്‍ പെടില്ല.

സമീപത്തെത്തി കഴിഞ്ഞ് വെട്ടിച്ചു മാറ്റിയാല്‍ റോഡിലെ മധ്യഭാഗം പിന്നീട് വാഹനം അപ്പുറത്തേക്കു മാറും. ഈ സമയം എതിര്‍ദിശയില്‍ നിന്നും വണ്ടിയെത്തിയാല്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടാകും. ഇത്തരത്തില്‍ പല അപകടങ്ങളും ഇവിടെ ഉണ്ടായി ക്കഴിഞ്ഞു.


ആപ്പാഞ്ചിറയിലെ പെട്രോളിന് സമീപത്തെ കൊടും വളവിലും മുട്ടുചിറ ആറാംമൈലിന് സമീപത്തെ കൊടും വളവിലും സമാനരീതിയില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. വളവായതിനാല്‍ രണ്ടിടത്തും കുഴികള്‍ ശ്രദ്ധയില്‍ പെടില്ല. കുഴിയലകപെടാതെ വാഹനം വെട്ടിച്ചു മാറ്റാന്‍ ശ്രമിച്ചാല്‍ വളവായതിനാല്‍ ഇവിടെയും അപകടഭീഷണി നിലനില്‍ക്കുകയാണ്.

പലതവണ അധികാരികളുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും തകര്‍ന്ന റോഡുകള്‍ നന്നാക്കാന്‍ കഴിയാത്ത അധികാരികള്‍ക്ക് കുഴിയൊന്നും ഒരു പ്രശ്‌നമേയല്ലെന്ന് നാട്ടുകാര്‍ പറയുന്നു. വലിയ അപകടങ്ങള്‍ ഉണ്ടാവുകയും പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്താലേ തങ്ങള്‍ ഇടപെടൂ എന്നാണ് അധികൃതരുടെ നിലപാടെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.