ഏറ്റുമാനൂരിലെ സർവ മാലിന്യങ്ങളും നഗരഹൃദയത്തിൽ
Saturday, July 27, 2024 7:22 AM IST
ഏറ്റുമാനൂർ: ഏറ്റുമാനൂരിലെ സർവ മാലിന്യങ്ങളും നഗരഹൃദയത്തിൽ. നഗരസഭാ കാര്യാലയത്തോടു ചേർന്നുള്ള മാലിന്യകൂമ്പാരം നാട്ടുകാർക്ക് ദുരിതമാകുന്നു. നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് നിർമിക്കുന്നതിനു വേണ്ടി കെട്ടിത്തിരിച്ച സ്ഥലത്താണ് നഗരസഭ തന്നെ വൻതോതിൽ മാലിന്യ നിക്ഷേപം നടത്തിയിരിക്കുന്നത്. നഗരസഭ ഹരിത കർമസേന വഴി സംഭരിച്ച ഖരമാലിന്യങ്ങളാണിവ.

മാലിന്യങ്ങൾ കാടുകയറിയ നിലയിലായിരുന്നു. സ്ഥലത്തെ കാട് കഴിഞ്ഞ ഒക്‌ടോബറിലാണ് വെട്ടിത്തെളിച്ചത്. മാലിന്യങ്ങൾ ഇവിടെനിന്ന് നീക്കം ചെയ്യണമെന്ന് അന്നു മുതൽ വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെടുന്നുണ്ടെങ്കിലും നഗരസഭ നടപടിക്ക് തയാറാകുന്നില്ല.


കെട്ടിയടച്ച സ്ഥലം ബസ് സ്റ്റാൻഡിലേക്ക് യാത്രക്കാർക്ക് എളുപ്പത്തിൽ പോകുന്നതിനായി അടുത്തിടെ തുറന്നുകൊടുത്തെങ്കിലും മാലിന്യങ്ങൾ നീക്കം ചെയ്തില്ല. ഇപ്പോൾ പുറത്തുനിന്നും ഇവിടെ ജൈവ മാലിന്യങ്ങൾ കൂടി തള്ളുകയാണ്. ഇതോടെ ഇതുവഴി നടക്കുന്ന യാത്രക്കാർക്കും സമീപത്തെ വ്യാപാരികൾക്കുമെല്ലാം ഇരട്ടി ബുദ്ധിമുട്ടായി.-