മണർകാട്ട് ഗതാഗത നിയന്ത്രണം
Friday, September 6, 2024 7:00 AM IST
മണർകാട്: മണർകാട് പള്ളിയിലെ എട്ടു നോന്പുതിരുനാൾ റാസയോടനുബന്ധിച്ച് ഇന്ന് രാവിലെ 10.30 മുതൽ പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗതനിയന്ത്രണം.എൻഎച്ച് 183 റോഡിൽ പാമ്പാടി ഭാഗത്തുനിന്നു കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ എരുമപ്പെട്ടി ജംഗ്ഷനിൽനിന്നു ഇടത്തേക്ക് തിരിഞ്ഞ് കാട്ടിൽപടി-കാഞ്ഞിരത്തുംമൂട്-പൂമറ്റം വഴി മന്ദിരം ഭാഗത്തെത്തി കഞ്ഞിക്കുഴി വഴി കോട്ടയത്തേക്കു പോകാവുന്നതാണ്.

കോട്ടയം ഭാഗത്തുനിന്നും പാമ്പാടി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾക്ക് NH183 റോഡിലൂടെത്തന്നെ പോകാവുന്നതാണ്.

അയർക്കുന്നം ഭാഗത്തുനിന്നും കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾക്ക് മാലം പാലം ഭാഗത്തുനിന്നു തിരിഞ്ഞ് ടവർ ജംഗ്ഷൻ വഴി അങ്ങാടിവയലിൽ എത്തിയശേഷം വലത്തേക്ക് തിരിഞ്ഞ് എരുമപ്പെട്ടി വഴി കോട്ടയത്തിന് പോകാവുന്നതാണ്
അയർക്കുന്നം ഭാഗത്തുനിന്നു കോട്ടയം ഭാഗത്തേക്ക് പോകേണ്ട ബസുകൾ മാലം പാലം ജംഗ്ഷനിൽനിന്നു നേരേ കാവുംപടി വഴി മണർകാട് പള്ളിക്ക് സമീപത്തുള്ള ബസ്‌സ്റ്റാൻഡിൽ വന്ന് ആളെ ഇറക്കിയശേഷം വീണ്ടും മാലം പാലം ഭാഗത്തെത്തി വലത്തേക്ക് തിരിഞ്ഞ് ടവർ ജംഗ്ഷൻ വഴി അങ്ങാടിവയൽ ജംഗ്ഷനിൽ എത്തി എരുമപ്പെട്ടി വഴി കോട്ടയത്തിന് പോകാവുന്നതാണ്.

പുതുപ്പള്ളി റോഡ് ജംഗ്ഷനിൽ തിരക്കുകുറവാകുന്ന മുറയ്ക്ക് പുതുപ്പള്ളി റോഡ് ജംഗ്ഷനിൽ എത്തി ഇടത്തേക്ക് തിരിഞ്ഞ് തലപ്പാടി വഴി മാധവന്‍പടി എത്തി കോട്ടയത്തേക്ക് ബസുകൾ പോകാവുന്നതാണ്.


തിരുവഞ്ചൂർ ഭാഗത്തുനിന്നും പുതുപ്പള്ളി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തിരുവഞ്ചൂർ കുരിശുപള്ളി ജംഗ്ഷനിൽനിന്നു വലത്തേക്ക് തിരിഞ്ഞ് മോസ്കോ ജംഗ്ഷനിലെത്തി ഇടത്തേക്ക് തിരിഞ്ഞ് മിൽമ വടവാതൂർ, കളത്തിപ്പടി വഴി പുതുപ്പള്ളിക്ക് പോകാവുന്നതാണ്.

പുതുപ്പള്ളി ഭാഗത്ത് നിന്നും തിരുവഞ്ചൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തലപ്പാടി ജംഗ്ഷനിൽ എത്തി ഇടത്തേക്ക് തിരിഞ്ഞ് മാധവൻ പടിയിലെത്തി വടവാതൂർ മിൽമ ജംഗ്ഷനിൽനിന്നു വലത്തേക്ക് തിരിഞ്ഞ് മോസ്കോ ജംഗ്ഷൻ വഴി തിരുവഞ്ചൂർ കുരിശുപള്ളി ജംഗ്ഷനിൽ എത്തി ഇടത്തേക്ക് തിരിഞ്ഞ് പോകാവുന്നതാണ്.

പുതുപ്പള്ളി ഭാഗത്ത്നിന്നും മണർകാട് പള്ളിയിലേക്ക് വരുന്ന വാഹനങ്ങൾ തലപ്പാടി ജംഗ്ഷനിൽനിന്നു തിരിഞ്ഞ് മാധവൻ പടിയിൽ എത്തിയശേഷം എൻഎച്ച് 183 വഴി പഴയ കെകെ റോഡ് എത്തി കിഴക്കേടത്ത് പടി കാവുംപടി വഴി പള്ളിയിലേക്ക് പോകാവുന്നതാണ്.

പാമ്പാടി ഭാഗത്തു നിന്നും മണർകാട് പള്ളി ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ കുറ്റിയക്കുന്നിലെത്തി കിഴക്കേടത്തുപടി കാവുംപടി വഴി പള്ളിയിലേക്ക് പോകാവുന്നതാണ്.