തളിപ്പറന്പിൽ കന്നുകാലി പിടിത്തം തുടങ്ങി
Friday, July 12, 2024 1:57 AM IST
തളിപ്പറമ്പ്: അലഞ്ഞു തിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടുന്ന പ്രവൃത്തി തളിപ്പറന്പിൽ ആരംഭിച്ചു. മുനിസിപാലിറ്റിയുടെ നേതൃത്വത്തിലാണ് കന്നുകാലികളെ പിടിച്ചു കെട്ടുന്നത്. മൂന്നു പശുക്കളെ പിടികൂടി താത്കാലിക ഷെഡിൽ കെട്ടിയിട്ടിരിക്കുകയാണ്.

24 മണിക്കൂറിനകം ഉടമ വന്ന് പിഴയടച്ച് ഇന്നി റോഡിലേക്ക് ഇറക്കി വിടില്ലെന്ന ഉറപ്പ് നൽകി കന്നുകാലികളെ കൊണ്ടു പോകുന്നില്ലെങ്കിൽ ഇവയെ ലേലം ചെയ്തു വിൽക്കും. ഉടമകൾ വീണ്ടും ഇവയെ തെരുവിലേക്ക് അഴിച്ചു വിട്ടാൽ പിന്നീട് പിടികൂടിയാൽ ഉടമയക്ക് പിഴയടച്ചാലും തിരിച്ചു നൽകില്ലെന്ന് നഗരസഭാധികൃതർ അറിയിച്ചു. ഒരു പശുവിന് 2500 രൂപ എന്ന നിരക്കിൽ കരാർ കൊടുത്താണ് നഗരസഭ കന്നുകാലികളെ പിടികൂടുന്നത്.