ഈ പൊന്തക്കാടിനുള്ളിലുണ്ട് ഒരു മരണക്കുഴി
Friday, August 23, 2024 1:29 AM IST
ഇരിങ്ങാലക്കുട: ഠാണാ-കാട്ടൂര്‍ ബൈപാസ് റോഡരികിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍യാത്രികരായ അധ്യാപികയായ യുവതിക്കും കുഞ്ഞിനും പരിക്കേറ്റു.

കഴിഞ്ഞദിവസം വൈകീട്ട് നാലുമണിയോടെയാണ് സംഭവം. സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന ഇവരുടെ ശ്രദ്ധയില്‍ റോഡരികില്‍ പുല്ലുമൂടിക്കിടക്കുന്ന കുഴി പെ ട്ടില്ല. റോഡിനടിയിലൂടെ വെള്ളം ഒഴുകി പോകുന്നതിനായി നിര്‍മിച്ച തോട്ടിലേക്കാണ് ഇവര്‍ വീണത്. തോടിന്‍റെ കലുങ്ക് പണ്ടേ തകര്‍ന്നുപോയതാണ്. അഞ്ചടി താഴ്ചയിലേക്കുള്ള തോട്ടിലേക്കുവീണ യുവതിയും കുഞ്ഞും അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. വഴിയാത്രക്കാരാണ് ഇവരെ രക്ഷപ്പെടുത്തിയത്.

കുറച്ചുനാള്‍ മുമ്പ് രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന കൊരുമ്പുശേരി സ്വദേശി ഐനിക്കല്‍ മഹേഷിന് (45) പരിക്കേറ്റിരുന്നു. തോളെല്ലും വാരിയെല്ലും ഒടിഞ്ഞ് ആന്തരിക അവയവങ്ങള്‍ക്കും പരിക്കേറ്റ് തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. റോഡിലെ നിര്‍മാണത്തിലെ അപാകത പലപ്പോഴും അപകടം ക്ഷണിച്ചു വരുത്തുന്നതാണ്.

2021 ല്‍ 34 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച റോഡില്‍ പലയിടത്തും കുഴികളാണ്. മഴ പെയ്താല്‍ റോഡിലെ കുഴിയുടെ ആഴം അറിയാതെ പല വാഹനങ്ങളും അപകടത്തില്‍പ്പടുന്നത് പതിവാണ്. റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ച് 10 വര്‍ഷം പിന്നിട്ടിട്ടും ഇരുവശങ്ങളിലും കാന നിര്‍മിക്കുകയോ, നടപ്പാതകള്‍ ഒരുക്കുകയോ ചെയ്തിട്ടില്ല. നഗരസഭ ഇവിടെ സ്ഥാപിച്ചിരുന്ന സോളാര്‍ വഴിവിളക്കുകള്‍ സാമൂഹികവിരുദ്ധര്‍ മോഷ്ടിച്ചു. പിന്നീട് സ്ഥാപിച്ച വഴിവിളക്കുകള്‍ പേരിന് മാത്രം പ്രകാശിക്കുന്നതിനാല്‍ പല ഭാഗങ്ങളും രാത്രിയില്‍ ഇരുട്ടിലാണ്. ഇതോടെ കക്കൂസ് മാലിന്യം ഉള്‍പ്പടെ ഇവിടെ തള്ളുന്നതും പതിവാണ്.


ബൈപാസ് ആരംഭിക്കുന്ന തൃശൂര്‍ റോഡ് മുതല്‍ ആദ്യ ജംഗ്ഷന്‍ വരെയുള്ള ഒരു വശത്ത് കാന നിര്‍മിച്ച് ഇതിനു മുകളില്‍ ടൈല്‍ വിരിച്ച് നടപ്പാത ഒരുക്കിയെങ്കിലും കാനയുടെ ഉയരവ്യത്യാസം റോഡിലെ വെള്ളക്കെട്ടിന് കാരണമാകുന്നുണ്ട്.

ഗതാഗതക്കുരുക്ക് രൂക്ഷമായ ഠാണാ ബസ് സ്റ്റാന്‍ഡ് റോഡിലെ തിരക്കില്‍പ്പെടാത കാട്ടൂര്‍, ചെമ്മണ്ട, കിഴുത്താണി, പൊറത്തിശേരി ഭാഗങ്ങളിലേക്ക് എളുപ്പമെത്താന്‍ വാഹന യാത്രികര്‍ ആശ്രയിക്കുന്ന ബൈപാസ് റോഡിലെ അപാകതകള്‍ പരിഹരിക്കണമെന്ന് നാട്ടുക്കാര്‍ ആവശ്യപ്പെട്ടു.