മത്സ്യമാർക്കറ്റ് കെട്ടിടം ലേലമില്ല; പഞ്ചായത്തിനു കോടികൾ നഷ്ടം
Friday, August 23, 2024 1:29 AM IST
മാള: പഞ്ചായത്തിന്‍റെ അധീനതയിലുള്ള മത്സ്യമാർക്കറ്റ് ലേലം ചെയ്ത് നൽകാത്തത് കോടികളുടെ നഷ്ടമുണ്ടാക്കുന്നു.
സംസ്ഥാന ഫിഷറീസ് വകുപ്പ് നിർമിച്ചു മാള ഗ്രാമപഞ്ചായത്തിനു കൈമാറിയ ആധുനിക മത്സ്യ മാർക്കറ്റ് കെട്ടിടം ലേലം ചെയ്തു നൽകണമെന്ന് ആവശ്യപ്പെട്ട് മാള ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റും മാള ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ എ. എ. അഷറഫ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ജില്ലാ കളക്ടർ, ഫിഷറീസ് ഡയറക്ടർ, ചീഫ് സെക്രട്ടറി എന്നിവർക്ക് പരാതിയും നൽകിയിട്ടുണ്ട്. മാള ഗ്രാമപഞ്ചായത്തിന്‍റെ ഉടമസ്ഥയിൽ മറ്റൊരു മത്സ്യമാർക്കറ്റ് ഇല്ലാത്തതിനിനാൽ മറ്റൊരു പദ്ധതിയുമായി മത്സ്യമാർക്കറ്റ് കെട്ടിടം പരിവർത്തനപ്പെടുത്തരുതെന്നും അത്തരം നടപടി സ്വീകരിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും പരാതിയിൽ പറയുന്നുണ്ട്.

കോർപറേഷൻ നിർമിച്ചിട്ടുള്ള ജില്ലയിലെ മൂന്ന് ആധുനിക മത്സ്യമാർക്കറ്റിലൊന്നാണ് മാളയിലുള്ളത്. ഒരു കോടിയോളം രൂപ ചെലവഴിച്ച മത്സ്യമാർക്കറ്റ് 2013 ഒക്ടോബർ 19ന് ഉദ്‌ഘാടനം നടത്തി മാള പഞ്ചായത്തിനു കൈമാറിയാണ്. മത്സ്യത്തൊഴിലാളികളായ ഇരുപതുപേർക്ക് മത്സ്യം വിൽക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. അവർക്ക് ആവശ്യമായ സൗകര്യങ്ങൾ വേർതിരിച്ചു നൽകിയിരുന്നു. എന്നാൽ ആദ്യതവണ ലേലംചെയ്തുകൊടുത്തതല്ലാതെ തുടർപ്രവർത്തനങ്ങൾ ഉണ്ടായിട്ടില്ല. ഇപ്പോൾ ഉപയോഗശൂന്യമായ അവസ്ഥയിലാണ്. നാലുവർഷത്തിലധികമായി ലേലംചെയ്യാതെ കിടക്കുകയാണ്. മത്സ്യത്തൊഴിലാളികുടുംബങ്ങൾക്ക് തൊഴിലും വരുമാനവും ലഭിക്കുന്നതിനായി ഫിഷറീസ് വകുപ്പ് ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ആധുനിക മത്സ്യ മാർക്കറ്റിൽ ഇതുവരെ മാള പഞ്ചായത്ത് അറ്റകുറ്റപ്പണികൾപോലും നടത്തിയിട്ടില്ല. 20 കുടുംബങ്ങൾക്ക് ജീവിതമാർഗമാകുമെന്ന് പ്രഖ്യാപിച്ച് പഞ്ചായത്തിനും വരുമാനം ലഭിക്കുന്നതിനായി ഫിഷറീസ് വകുപ്പ് നിർമിച്ച ആധുനിക മത്സ്യ മാർക്കറ്റിലെ ഉപകരണങ്ങൾ നശിച്ച അവസ്ഥയിലാണ്.


പഞ്ചായത്ത് ഫണ്ട് മുടക്കാതെ വരുമാനംമാത്രം എടുക്കാമായിരുന്ന പദ്ധതിയിലാണ് കോടികൾ നഷ്ടം വരുത്തിയിട്ടുള്ളത്. മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് മാർക്കറ്റ് ലേലംചെയ്തു കൊടുക്കാത്തതിന് പഞ്ചായത്ത് കാരണം ഒന്നും പറയുന്നില്ല.

മത്സ്യമാർക്കറ്റ് ലേലംചെയ്യാത്ത നടപടിക്കെതിരെ മത്സ്യത്തൊഴിലാളികളും പ്രക്ഷോഭങ്ങൾ നടത്താനുള്ള ഒരുക്കത്തിലാണ്. മത്സ്യമാർക്കറ്റ് മറ്റു ആവശ്യങ്ങൾക്ക് തരംമാറ്റി ഉപയോഗിക്കാനുള്ള നീക്കം നടക്കുന്നുന്നതായും ആരോപണമുണ്ട്. മാള പഞ്ചായത്തിൽ അംഗീകൃത മത്സ്യമാർക്കറ്റ് ഇല്ലാത്തതിനാൽ ഇപ്പോഴുള്ളത് തരംമാറ്റാൻ നിയമപരമായി തടസം ഉണ്ടാകാനാണ് സാധ്യത.