ഗുഡ്സ് വാനും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നാലുപേർക്കു പരിക്ക്
Friday, August 23, 2024 1:29 AM IST
ചേറ്റുവ: ദേശീയപാത 66 ചേറ്റുവ പാലത്തിനു മുകളിൽ ഗുഡ്സ് വാനും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു പേർക്ക് പരിക്ക്.

ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനത്തിന്‍റെയും മുൻഭാഗം ഭാഗികമായി തകർന്നു. കർണാടക ബെല്ലാരിയിൽനിന്ന് മുളകുമായി മട്ടാഞ്ചേരിയിലേക്കുവന്ന പിക്കപ്പ് വാനും സ്വകാര്യ കൊറിയർ കമ്പനിക്കുവേണ്ടി സർവീസ് നടത്തുന്ന ഗുഡ്സ് വാനുമാണ് കൂട്ടിയിടിച്ചത്.

പിക്കപ്പ്‌വാൻ ഡ്രൈവർ കർണാടക സ്വദേശി മുഹിയദ്ധീൻ, ഗുഡ്സ് വാഹന ഡ്രൈവർ നടുവന്നൂർ സ്വദേശി ഷെഫീക്ക്, വയനാട് സ്വദേശി റോബിൻ, ചാലക്കുടി സ്വദേശി വിനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. വാഹനത്തിനുള്ളിൽ കുടുങ്ങിയ പിക്കപ്പ് വാൻ ഡ്രൈവർ മുഹിയദീനെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇയാളുടെ കാലിന് സാരമായ പരിക്കുണ്ട്. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു.


പിന്നീട് പോലീസ് ക്രെയിൻ എത്തിച്ച് വാഹനങ്ങൾ നീക്കം ചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഗുരുവായൂര്‌ ഫയര്‌ സ്റ്റേഷന്‌ അസി. സ്റ്റേഷന്‌ ഓഫീസര്‌ എസ്. ബിജുവിന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‌ രക്ഷാപ്രവര്‌ത്തനം നടത്തി