‘സില്‍വര്‍ വാറ്റുചാരായ’വും വാറ്റുപകരണങ്ങളുമായി പ്രതി അറസ്റ്റില്‍
Friday, August 23, 2024 1:28 AM IST
മുളങ്കുന്നത്തുകാവ്: പാടൂക്കാട് തുരുത്തുഭാഗത്തെ വാടകവീട്ടിൽ ചാരായംവാറ്റി വില്പന നടത്തിയിരുന്നയാളെ കോലഴി എക്‌സൈസ് പിടികൂടി.

തൃക്കൂര്‍ കല്ലൂര്‍ ദേശത്ത് പുത്തേന്‍ വീട്ടില്‍ ഷിജോണാണ് (42 ) അറസ്റ്റിലായത്. വാറ്റുപകരണങ്ങളും കണ്ടെടുത്തു. ഇയാൾക്കെതിരെ വിയ്യൂർ പോലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളുണ്ട്.

അഞ്ചുവര്‍ഷമായി ഇയാൾ പാടുക്കാട് ഭാഗത്ത് വീടുകൾ വാടകയ്്ക്കെടുത്തു മാറിത്താമസിച്ചുവരികയായിരുന്നു. ഓണക്കാലത്തു വിൽക്കാൻ വന്‍തോതില്‍ ചാരായം വാറ്റാന്‍ പ്രതി ലക്ഷ്യമിട്ടിരുന്നതാണ് എക്‌സൈസ് തകര്‍ത്തത്. ശർക്കരയ്ക്കു പകരം പനങ്കൽക്കണ്ടം ഉപയോഗിച്ച് വീര്യംകൂടിയ ചാരായമാണ് ഇയാൾ വാറ്റിയിരുന്നതെന്നു പറയുന്നു. സിൽവർ ചാരായമെന്ന പേരിൽ വൻ ഡിമാന്‍റുണ്ടായിരുന്ന ചാരായം ഇരട്ടിവിലയ്ക്കാണ് ഇയാൾ വിൽപന നടത്തിയിരുന്നത്.