പ്ലാറ്റിനം ജൂബിലിനിറവിൽ ജ്ഞാനോദയം വായനശാല
Friday, August 23, 2024 1:28 AM IST
തൃശൂർ: എഴുപത്തഞ്ചു വർഷത്തിന്‍റെ നിറവിലേക്കു പൂങ്കുന്നം ജ്ഞാനോദയം വായനശാല. 1950ൽ രൂപീകരിച്ച ഗ്രന്ഥശാല ലൈബ്രറി കൗണ്‍സിലിനുകീഴിൽ തൃശൂർ ജില്ലയിലെ ആദ്യ എ പ്ലസ് ലൈബ്രറിയാണ്. തുടർച്ചയായി ഏഴാംതവണയും ഇതു നിലനിർത്തുന്നു.

സീതാറാംമില്ലിലെ തൊഴിലാളികൾക്ക് അക്ഷരവെളിച്ചമേകാനാണ് വായനശാല തുടങ്ങിയത്. തൊഴിലാളികൾ തൊഴിലാളികൾക്കുവേണ്ടി രൂപീകരിച്ച വായനശാലയെന്ന നിലയിൽ കേരളത്തിലെ ഗ്രന്ഥശാലകളുടെ ചരിത്രത്തിൽതന്നെ ഇതു വേറിട്ടുനിൽക്കുന്നു. 1972 ൽ മുനിസിപ്പൽ കൗണ്‍സിലർ കേശവൻകുട്ടിയുടെ ശ്രമഫലമായാണു പൂങ്കുന്നം ആശ്രമം ലെയ്നിൽ നാലു സെന്‍റ് സൗജന്യമായി ലഭിച്ചത്. ലൈബ്രറി അംഗം മുത്തുസ്വാമി നായിഡു സംഭാവന നൽകിയ പണവും നാട്ടുകാരിൽനിന്നു ലഭിച്ച തുകയും ചേർത്താണു നിലവിലെ കെട്ടിടം നിർമിച്ചത്.

വീടുകളിൽ പുസ്തകമെത്തിക്കാൻ 1975ൽ "ബെൽ ബൈസിക്കിൾ സിസ്റ്റ'മെന്ന പുസ്തകവിതരണ പദ്ധതി ആരംഭിച്ചു. വീടുകളിൽ പ്രത്യേക സമയത്തു പുസ്തകങ്ങൾ വായിക്കണമെന്ന പി.എൻ. പണിക്കരുടെ "കുടുംബപുസ്തക പാരായണ പദ്ധതി' ആദ്യം നടപ്പാക്കിയതും ഇവിടെ. പിന്നീട് "വീട്ടുവാതുക്കൽ ഒരു ഗ്രന്ഥശാല' എന്നപേരിൽ പദ്ധതി പരിഷ്കരിച്ചു വീടുകളിൽ പുസ്തകമെത്തിച്ചു. 2012 മുതൽ താലൂക്കിലെ റഫറൻസ് ലൈബ്രറിയായി തെരഞ്ഞെടുത്തു. ഈവർഷം അവസാനത്തിൽ പൂർണമായും ഡിജിറ്റൈസ് ചെയ്യാനുള്ള പ്രവർത്തനങ്ങൾ തുടരുന്നു. വയോജനവേദി, ബാലവേദി എന്നിവയുടെ നേതൃത്വത്തിൽ ഇ-ലേണിംഗ് ക്ലാസുകളും സംഘടിപ്പിക്കുന്നു. ഇ-റീഡിംഗും ആരംഭിച്ചിട്ടുണ്ട്.


കുട്ടികൾക്കും മുതിർന്നവർക്കുമുള്ള ക്ലാസിക് സിഡി ലൈബ്രറിയുണ്ട്. പൂങ്കുന്നം ഗവ. ഹയർസെക്കൻഡറി സ്കൂളുമായി സഹകരിച്ച് എന്‍റെ പുസ്തകം, എന്‍റെ കുറിപ്പ്, എന്‍റെ എഴുത്തുപെട്ടി പദ്ധതിക്കു മികച്ച പ്രതികരണം ലഭിക്കുന്നു. സൗജന്യ പിഎസ്‌സി പഠന ക്ലാസ്, എൽഎൽബി എൻട്രൻസ് പരിശീലനം, ഇംഗ്ലീഷ് വ്യാകരണ ക്ലാസ്, ചെസ് കോച്ചിംഗ് ക്യാന്പ്, സ്റ്റുഡന്‍റ് കോർണർ, അവധിക്കാല ക്യാന്പുകൾ, കുട്ടികളുടെ വായനമൂല, വനിതാവേദി എന്നിങ്ങനെ ഗ്രന്ഥശാലയിലെ ബാലവേദി സജീവമാണ്.

ഗ്രന്ഥശാലയുടെ അഭിമാനമായിരുന്ന ജ്ഞാനോദയം ഫുട്ബോൾ റോളിംഗ് ട്രോഫി വീണ്ടും ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്. ആയിരത്തോളം അംഗങ്ങളുള്ള ഗ്രന്ഥശാലയിൽ 25,000 ൽ കൂടുതൽ പുസ്തകങ്ങളുണ്ട്.

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 25നു വൈകീട്ട് നാലിനു മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. പി. ബാലചന്ദ്രൻ എംഎൽഎ, ലൈബ്രറി കൗണ്‍സിൽ പ്രസിഡന്‍റ് മുരളി പെരുനെല്ലി എന്നിവർ പങ്കെടുക്കും.