കാരുണ്യയാത്രയ്ക്കു ഡബിൾ ബെല്ലടിച്ച് ബസ് ജീവനക്കാരും യാത്രികരും
Friday, August 23, 2024 1:28 AM IST
സി.ജി. ജിജാസൽ

തൃശൂർ: തിക്കില്ല, തിരക്കില്ല, ചില്ലറപ്രശ്നമില്ല, മത്സര ഓട്ടവുമില്ല. വയനാടിനായി അവർ ഒന്നിച്ചു, കാരുണ്യത്തിന്‍റ കരുതൽകരങ്ങളുമായി. വയനാട് ഉരുൾപൊട്ടലിനെതുടർന്ന് ദുരിതം അനുഭവിക്കുന്നവർക്കു കൈത്താങ്ങായാണ് ജില്ലയിലെ സ്വകാര്യബസുകൾ ഇന്നലെ സർവീസ് നടത്തിയത്. ടിക്കറ്റ് ചാർജ് വാങ്ങാതെ കൈയിൽ പിടിച്ച ബക്കറ്റുകളിൽ യാത്രക്കാർ നൽകുന്ന സംഭാവനകളുമായി അവർ തങ്ങളുടെ യാത്ര തുടർന്നു. മിനിമം ചാർജ് നൽകി യാത്രചെയ്യാൻ വന്നവർപോലും തങ്ങളാലാവുന്ന തുക നീട്ടിപ്പിടിച്ച ബക്കറ്റുകളിൽ നിക്ഷേപിച്ചു.

ഒന്നും രണ്ടുമല്ല, ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനു കീഴിലുള്ള 400 ലധികം സ്വകാര്യബസുകളാണ് കാരുണ്യയാത്രയുടെ ഭാഗമായത്. ഇന്ധനത്തിന്‍റെ തുകയും യാത്രയിൽ പങ്കെടുക്കുന്ന ബസിലെ ജീവനക്കാരുടെ ശന്പളവും കിഴിച്ചുള്ള തുക അസോസിയേഷനു കൈമാറും. ആ തുക കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനു ഡിഡിയായി കൈമാറാനാണ് അസോസിയേഷൻ തീരുമാനം. സർക്കാരുമായി ആലോചിച്ച് ഇപ്രകാരം സ്വരൂപിച്ച തുക ഉപയോഗിച്ച് ഉരുൾപൊട്ടലിൽ വീടു നഷ്ടപ്പെട്ടവർക്കു വീടു നിർമിക്കാനാണ് കമ്മറ്റി തീരുമാനം.


ബസ് സർവീസുകൾ പ്രതിസന്ധി നേരിടുന്പോഴും സ്വന്തമായതെല്ലാം ഒറ്റരാത്രികൊണ്ട് മാഞ്ഞുപോയ വയനാട്ടിലെ ജനങ്ങൾക്കുവേണ്ടി തങ്ങളാലാവുന്ന സഹായം നൽകണമെന്ന കൂട്ടായ തീരുമാനമാണ് ഈ യാത്രയ്ക്കു പിറകിലെന്നും അതു വിജയം കണ്ടതായും അസോസിയേഷൻ പ്രസിഡന്‍റ് എം.എസ്. പ്രേംകുമാർ, ജനറൽ സെക്രട്ടറി കെ.കെ. സേതുമാധവൻ എന്നിവർ പറഞ്ഞു.