രാഗം തിയേറ്ററിന് ഇന്ന് 50
Friday, August 23, 2024 1:28 AM IST
സ്വന്തം ലേഖകൻ
തൃശൂർ: വെള്ളിത്തിരയോടുള്ള തൃശൂരിന്‍റെ അനു"രാഗം' ഊട്ടിയുറപ്പിച്ച രാഗം തിയേറ്ററിന് ഇന്ന് അന്പതാംപിറന്നാൾ. സിനിമാസ്കോപ്പ്, 70 എംഎം, ത്രിഡി, 4കെ എന്നിങ്ങനെ പരീക്ഷണങ്ങളിലൂടെ സിനിമ സഞ്ചരിച്ചപ്പോഴെല്ലാം റോബോയിലെ പാട്ടിന്‍റെ താളത്തിനൊപ്പം ഉയരുന്ന ചുവന്ന കർട്ടനു പിന്നിലെ ആ തിരശീലയും അത്യാധുനികമായി.
കേരളത്തിലെ മികച്ച പത്തു തിയേറ്ററുകളുടെ പട്ടികയിൽ എക്കാലത്തും തൃശൂർ രാഗമുണ്ട്. കാഴ്ചകൊണ്ടും ശബ്ദംകൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന സജ്ജീകരണങ്ങൾ. പല തലമുറ കൈമാറിവന്നപ്പോഴും രാഗത്തിന്‍റെ തലയെടുപ്പിൽ തെല്ലുമില്ല ഇടിവ്.
1974ൽ കെ.ജെ. ഫ്രാൻസിസാ ണ് രാഗം തിയേറ്റർ ആരംഭിച്ചത്. കേരളത്തിലെ തിയേറ്ററുകൾ ഓലപ്പുരയിൽനിന്ന് ആസ്ബസ്റ്റോസിലേക്കു മാറിയപ്പോൾ വന്പൻകെട്ടിടമായാണ് രാഗം തുറന്നത്. 80,000 ചതുരശ്രഅടി വലിപ്പത്തിൽ രണ്ടാംനിലയിലേക്കു റാന്പും ചുവപ്പുപരവതാനിയും 1120 സീറ്റുകളുമായി ഏവരെയും തിയേറ്റർ അന്പരപ്പിച്ചു. മകൻ ജോസ് കിണറ്റിങ്കൽ പല രാജ്യങ്ങൾ സഞ്ചരിച്ചാണു തിയേറ്റർ രൂപകല്പന കണ്ടെത്തിയത്. ഇംഗ്ലീഷ് ഗാനത്തിന്‍റെ അകന്പടിയിൽ കർട്ടൻ ഉയർത്തുന്ന പതിവും രാഗത്തിലാണു തുടങ്ങിയത്. രാമു കാര്യാട്ടിന്‍റെ നെല്ല് ആയിരുന്നു ആദ്യം പ്രദർശിപ്പിച്ച സിനിമ. സിനിമയുടെ അന്പതാംദിവസത്തെ വിജയാഘോഷത്തിനു പ്രേംനസീർ, ജയഭാരതി, അടൂർ ഭാസി, ശങ്കരാടി, രാമു കാര്യാട്ട് തുടങ്ങിയ പ്രമുഖരെത്തിയിരുന്നു.

ജോർജ് നേരേപ്പറന്പിൽ തിയേറ്റർ വാങ്ങിയപ്പോൾ രാഗത്തിന്‍റെ പേര് ജോർജേട്ടൻസ് രാഗം എന്നാക്കി. 2015 ഫെബ്രുവരി എട്ടിനു തിയേറ്റർ നിലനിർത്തി പുതിയ വ്യവസായസമുച്ചയം നിർമിക്കാൻ തിയേറ്റർ അടച്ചു. 2018 ഒക്ടോബർ പത്തിനു കായംകുളം കൊച്ചുണ്ണിയുടെ പ്രദർശനവുമായി വന്പൻ നവീകരണത്തോടെ രാഗം തുറന്നു. സീറ്റുകൾ വിശാലമാക്കി 800 എണ്ണമാക്കി ചുരുക്കി. "മ്മടെ രാഗം' എന്ന ഹ്രസ്വചിത്രം ഇറക്കിയാണു ആരാധകർ പുതിയ തുടക്കം ആഘോഷമാക്കിയത്.


മലയാളസിനിമകളിലെ സാങ്കേതികപുതുമകളും പരീക്ഷണങ്ങളും രാഗത്തിലാണ് മലയാളികൾ ആദ്യം കണ്ടത്. ആദ്യ സിനിമാസ്കോപ്പ് ചിത്രം തച്ചോളി അന്പു, ആദ്യ 70 എംഎം ചിത്രം പടയോട്ടം, ആദ്യ ത്രിഡി സിനിമ മൈ ഡിയർ കുട്ടിച്ചാത്തൻ എന്നിവയെല്ലാം ഇവിടെ പ്രദർശിപ്പിച്ചു. ഷോലെ, ബെൻഹർ, ടൈറ്റാനിക് തുടങ്ങിയ ചിത്രങ്ങൾ അതിന്‍റെ എല്ലാ സൗന്ദര്യത്തോടെയും കാണാൻ രാഗം പ്രേക്ഷകർക്കു വഴിയൊരുക്കി. ടൈറ്റാനിക് 140 ദിവസമാണ് പ്രദർശിപ്പിച്ചത്.

ഷോലെ സിനിമയിൽ ഗബ്ബർസിംഗ് മുകളിലേക്കെറിഞ്ഞ നാണയം താഴെവീഴുന്പോൾ പ്രേക്ഷകർ സീറ്റിനടിയിൽ നോക്കുമായിരുന്നു! ഡിടിഎസും ഡോൾബിയുമില്ലാത്ത കാലത്ത് അത്ര ഗംഭീര ശബ്ദവിന്യാസത്തോടെയാണ് തിയേറ്റർ നിർമിച്ചിരുന്നത്. ഇന്നും ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്‌ഷനുള്ള ഒറ്റ സ്ക്രീൻ തിയേറ്ററുകളിലൊന്നാണ് രാഗം. കേരളത്തിലെന്പാടുമുള്ള സിനിമാപ്രേമികൾ ഒരുതവണയെങ്കിലും തൃശൂർ രാഗത്തിൽ സിനിമ കണ്ടിട്ടുണ്ടാവാം.