പോലീസ് തടഞ്ഞു; വാക്കേറ്റവും സംഘർഷവും
Friday, August 23, 2024 1:28 AM IST
കൊടുങ്ങല്ലൂർ: കടൽ സമ്പത്ത് പൂർണമായി ഇല്ലാതാക്കുന്ന ട്രോളിംഗ് ബോട്ടുകളുടെ പെയർ ട്രോളിംഗ് മത്സ്യബന്ധനം പൂർണമായും തടയണമെന്നും, ക്ഷേമനിധി ബോർഡ് വർധിപ്പിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി വിഹിതവും വള്ളങ്ങളുടെ ലൈസൻസ് ഫീസും പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതി തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഴീക്കോട് ഫിഷറീസ് സ്റ്റേഷനിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം.

കഴിമ്പ്രം മുതൽ അഴീക്കോട് വരെയുള്ള ആയിരത്തിലധികം പരമ്പരാഗത മത്സ്യത്തൊഴിലാളികളാണു പണിമുടക്കി മാർച്ച് നടത്തിയത്. അഴീക്കോട് ഫിഷറീസ് സ്റ്റേഷന് 200 മീറ്ററിനുമുമ്പായി വടംകെട്ടി തടയാനായിരുന്നു പൊലീസ് പദ്ധതി.

എന്നാൽ, സ്ഥലത്ത് നിലയുറപ്പിച്ചിരുന്ന പോലീസിനെ സമരക്കാർ തള്ളിമാറ്റുകയും വടം അഴിച്ചു മാറ്റി മുന്നോട്ടുപോകുകയുമായിരുന്നു. പ്രവർത്തകരെ നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ഫല മുണ്ടായില്ല. തുടർന്ന് മത്സ്യത്തൊഴിലാളികൾ ഫിഷറീസ് സ്റ്റേഷൻ വളപ്പിലേക്കുകടന്ന് കൂട്ടധർണ നടത്തി.


കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ് ജാക്സൺ പൊള്ളയിൽ ഉദ്ഘാടനം ചെയ്തു. കെഎംഎഫ്‌ആർ ഭേദഗതി ചെയ്ത് നിരോധിത പെയർ ട്രോളിംഗ് ബോട്ടുകളെ സർക്കാരിലേക്കുകണ്ടുകെട്ടാൻ നടപടി വേണമെന്നും മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ നിരോധിതവലകൾ കണ്ടുകെട്ടാൻ സംയുക്തപരിശോധന വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഷിഹാബ് കാവുങ്ങൽ അധ്യക്ഷത വഹിച്ചു. പി.വി. ജനാർദനൻ, പി.വി. ജയൻ, ടി.എസ്. ഷിഹാബ് എന്നിവർ പ്രസംഗിച്ചു.

രാവിലെ ചേരമാൻ ഗ്രൗണ്ടിൽനിന്ന് ആരംഭിച്ച മാർച്ചിന് പരമ്പരാഗത മത്സ്യത്തൊഴിലാളി നേതാക്കളായ ഇ. കെ. ബൈജു, കെ.പി. സുരേഷ്, ടി.ഡി. അശോകൻ, കെ. എസ്. സുരേന്ദ്രൻ എന്നി വർ നേതൃത്വം നൽകി.