ചിറങ്ങര റെയിൽവേ മേൽപ്പാലം നിർമാണം ഒരുമാസത്തിനകം പൂർത്തിയാക്കും
Thursday, August 22, 2024 1:01 AM IST
കൊരട്ടി: ചിറങ്ങര റെയിൽവേ മേൽപ്പാലത്തിന്‍റെ നിർമാണം ഒരുമാസത്തിനകം പൂർത്തിയാക്കുമെന്ന് സനീഷ് കുമാർ എംഎൽഎയുടെ സാന്നിധ്യത്തിൽ നിർമാണക്കമ്പനി അധികൃതരുടെ ഉറപ്പ്. നവകേരളസദസിൽ മന്ത്രി മുഹമ്മദ് റിയാസ് പുതുവത്സരസമ്മാനമായി ചിറങ്ങര റെയിൽവേ മേൽപ്പാലം നാടിനു സമർപ്പിക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും പാഴ്‌വാക്കാവുകയായിരുന്നു. പിന്നീട് തിരുവോണത്തിനു മുമ്പായി പാലം തുറക്കുമെന്നുള്ള വാഗ്ദാനവും ജലരേഖയായി. ദേശീയപാതയിൽ മുരിങ്ങൂർ, കൊരട്ടി,

ചിറങ്ങര അടിപ്പാതകൾക്കു മുന്നോടിയായി സമാന്തരപാതയുടെയും ഡ്രെെനേജിന്‍റെയും നിർമാണം ആരംഭിച്ചതോടെ ഗതാഗതക്കുരുക്കു രൂക്ഷമായ പശ്ചാത്തലത്തിൽ റെയിൽവേ മേൽപ്പാലം തുറന്നാൽ പടിഞ്ഞാറൻ പ്രദേശത്തെ ജനങ്ങൾക്ക് ആശ്വാസമാകുമെന്ന തിരിച്ചറിവിലും കൊരട്ടിമുത്തിയുടെ തിരുനാൾ ആസന്നമായിരിക്കുന്നതിനാലും നിർമാണം ത്വരിതപ്പെടുത്തണമെന്ന് സനീഷ് കുമാർ ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. ഇതിനായി ആർബിഡിസി, റെയിൽവേ, കരാർക്കമ്പനി എന്നിവയുടെ പ്രതിനിധികളെ എംഎൽഎ വിളിച്ചു വരുത്തി.


പാലത്തിന്‍റെ നിർമാണം മന്ദഗതിയിലായതോടെ പ്രദേശവാസികളും പ്രതിഷേധത്തിലായിരുന്നു. നാമമാത്രമായി തൊഴിലാളികളെവച്ച് നിർമാണം നീട്ടികൊണ്ടുപോകാനുള്ള നീക്കം അനുവദിക്കില്ലെന്നും സമയബന്ധിതമായി പൂർത്തിയാക്കണമെന്നും എംഎൽഎ നിലപാടെടുത്തതോടെ ഒരുമാസത്തിനകം നിർമാണം പൂർത്തിയാക്കാൻ സന്നദ്ധമാണെന്നു കരാർ കമ്പനിയും അറിയിച്ചു. 90 ശതമാനം നിർമാണം പൂർത്തിയാക്കിയെങ്കിലും ബാക്കിയുള്ളവ ഇഴഞ്ഞുനീങ്ങുകയാണ്. റെയിൽക്രോസ് രഹിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് ആരംഭിച്ച പത്തു മേൽപ്പാലങ്ങളിലൊന്നായിരുന്നു ചിറങ്ങരയിലേത്. ഗുരുവായൂർ മേൽപ്പാലം തുറന്നുകൊടുത്തെങ്കിലും നിലവിൽ നിർമാണം നടക്കുന്നത് കൊരട്ടിയിലും കൊല്ലത്തും മാത്രമാണ്. കരാർ കമ്പനിക്ക് പണം ലഭിക്കാത്തതാണു നിർമാണം ഇഴഞ്ഞുനീങ്ങാൻ കാരണമെന്നാണ് സൂചന.