കളക്ടറോടു ചോദ്യങ്ങളുമായി വിദ്യാർഥിസംഘം
Thursday, August 22, 2024 1:01 AM IST
തൃശൂർ: മഴ ഉണ്ടാകുന്പോൾ അവധി പ്രഖ്യാപിക്കാനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെ...?

ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്‍റെ ചേംബറിൽ വിദ്യാർഥികളുമായി നടത്തിയ മുഖാമുഖത്തിൽ ആദ്യം ഉയർന്ന ചോദ്യമാണിത്.

സുരക്ഷയ്ക്കു പ്രാധാന്യം നൽകിയും മഴയുടെ തോതും തീവ്രതയും മുന്നറിയിപ്പുനിലയുമെല്ലാം പരിഗണിച്ചുമാണ് അത്തരം തീരുമാനങ്ങളെടുക്കുന്നതെന്നു മറുപടി നൽകിയപ്പോൾ, വിഷയം കൂടുതൽ ഗൗരവത്തോടെ മനസിലാക്കാനായതായി വിദ്യാർഥിസംഘം.

ജില്ലയിലെ വിദ്യാർഥികളുമായി സംവദിക്കാനും അവരുടെ ആശയങ്ങളും പ്രശ്നങ്ങളും അവതരിപ്പിക്കാനും ജില്ലാ കളക്ടർ സംഘടിപ്പിച്ച യോഗത്തിൽ ആദ്യത്തെ അതിഥികളായെത്തിയതു പാന്പാടി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ്.

എന്തുകൊണ്ട് സിവിൽ സർവീസ് എന്ന ചോദ്യത്തിന്, സമൂഹത്തിലെ എല്ലാ മേഖലകളിലും ഇടപെടലുകൾ നടത്താൻ ഐഎഎസ് പദവിയിൽ സാധിക്കുമെന്നും എന്നാൽ ഓരോരത്തരും തങ്ങളുടെ അഭിരുചികൾക്കും താത്പര്യങ്ങൾക്കുമനുസരിച്ചുള്ള മേഖലകൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഐഎഎസ്, ഐപിഎസ് തെരഞ്ഞെടുപ്പ്, ജില്ലാ കളക്ടറെന്ന നിലയിൽ നേരിടുന്ന വെല്ലുവിളികൾ, പ്രശ്നങ്ങൾ, തൃശൂരിനെക്കുറിച്ചുള്ള പ്രതീക്ഷകൾ തുടങ്ങിയ വിവിധ വിഷയങ്ങൾ സംബന്ധിച്ച് വിദ്യാർഥികൾ ചോദിച്ചറിഞ്ഞു.


സ്കൂളിലെ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കണമെന്നു വിദ്യാർഥികൾ ആവശ്യപ്പെട്ടു. സ്വകാര്യ ബസുകൾ നിർത്താതെപോകുന്നതിന്‍റെ ബുദ്ധിമുട്ട് കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ വിഷയത്തിൽ ഇടപെടുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് സത്യനാരായണൻ, ഇക്കണോമിക്സ് അധ്യാപകൻ ടി. വാസുദേവൻ എന്നിവർക്കൊപ്പം പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ 20 വിദ്യാർഥികളാണ് കളക്ടറേറ്റിലെത്തിയത്. പ്രതിവാരം ഓരോ സ്കൂളിലെയും കോളജുകളിലെയും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളെ ഉൾപ്പെടുത്തി ആശയവിനിമയം നടത്തുന്നതിന്‍റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.