വന്പൻമാർ ഇപ്പോഴും പാർട്ടിസംരക്ഷണത്തിൽ
Wednesday, August 21, 2024 1:18 AM IST
സ്വന്തം ലേഖകൻ

തൃശൂർ: കുട്ടനെല്ലൂർ സഹകരണ ബാങ്ക് തട്ടിപ്പിന്‍റെ പേരിൽ സിപിഎം ഒല്ലൂർ ഏരിയാ സെക്രട്ടറി കെ.പി. പോളിനെയും മുൻ ബാങ്ക് പ്രസിഡന്‍റ് റിക്സണെയും മാത്രം പ്രതിക്കൂട്ടിൽ നിർത്തി വന്പൻമാരെ സംരക്ഷിച്ച് സിപിഎമ്മിന്‍റെ കൺകെട്ടുതന്ത്രം. തട്ടിപ്പിൽ നേരിട്ടിടപെട്ടെന്ന കടുത്ത ആരോപണങ്ങൾക്കു വിധേയരായ ബാങ്ക് ഭരണസമിതിയിലുണ്ടായിരുന്ന കെ.ആർ. സെബി, സി.ആർ. ജെയിംസ്, ബാങ്കിനെ നിയന്ത്രിച്ചിരുന്ന പാർലമെന്‍ററി കമ്മിറ്റിയിലെ മുന്പൻ വർഗീസ് കണ്ടംകുളത്തി എന്നിവരെ തൊടാതെ ഇപ്പോഴും പാർട്ടി ക്ലീൻചിറ്റ് നൽകിയിരിക്കുകയാണ്.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചപോലെ കുട്ടനെല്ലൂർ ബാങ്ക് തട്ടിപ്പ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകാതിരിക്കാനുള്ള വടിയോങ്ങൽമാത്രമാണ് നിലവിലെ പാർട്ടിനടപടി. കെ.പി. പോൾ - വർഗീസ് കണ്ടംകുളത്തി കൂട്ടുകെട്ടാണ് കുട്ടനെല്ലൂർ ബാങ്കിന്‍റെ അടിത്തറ ഇളക്കിയതെന്നാണ് ബാങ്കിന്‍റെ അഭ്യുദയകാക്ഷികളുടെ ആരോപണം. പാർട്ടിയുടെ ജില്ലാ, സംസ്ഥാന നേതാക്കളും തട്ടിപ്പിനെക്കുറിച്ച് വ്യക്തമായി അറിഞ്ഞിരുന്നുവെന്നാണു പുറത്തുവരുന്ന സൂചനകൾ.

സിപിഎമ്മുകാരായ കെ.ആര്‍. രാമദാസ്, അമ്പിളി സതീശന്‍, ജിന്‍റോ ആന്‍റണി, ഷീജ ഡെയ്‌സണ്‍, ആശ മനോഹരന്‍, ശോഭന ഗോപി, ജനതാദൾ അംഗമായ ജോണ്‍ വാഴപ്പിള്ളി എന്നിവരാണ് ബാങ്കിൽ തട്ടിപ്പു നടന്ന കാലഘട്ടത്തിലെ മറ്റ് ഭരണസമിതി അംഗങ്ങൾ. എന്നാൽ ഇവരിൽ പലർക്കും തട്ടിപ്പിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും പറയുന്നു.

തട്ടിപ്പുനടന്ന കാലഘട്ടത്തിലും നിലവിലും ഒല്ലൂർ ഏരിയാ സെക്രട്ടറിയായ കെ.പി. പോളിനെ സ്ഥാനത്തുനിന്നു നീക്കിയും, അന്നത്തെ ബാങ്ക് പ്രസിഡന്‍റും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ റിക്സൺ പ്രിൻസിനെ സിപിഎം പ്രാഥമികാംഗത്വത്തിൽനിന്ന് ഒഴിവാക്കാൻ ശിപാർശ ചെയ്യാനുമാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലെ തീരുമാനം. ഇക്കാര്യത്തിൽ നാളെ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമുണ്ടാകും.


ജീവിച്ചിരിക്കുന്നവരുടെ പേരിൽ
വ്യാജ മരണസർട്ടിഫിക്കറ്റുണ്ടാക്കിയും തട്ടിപ്പ്

തൃശൂർ: ജീവിച്ചിരിക്കുന്നവരുടെ പേരിൽ കോർപറേഷൻ സീലോടുകൂടി വ്യാജ മരണസർട്ടിഫിക്കറ്റ് തയാറാക്കി സമർപ്പിച്ചും, ബാങ്കിന്‍റെ ദൂരപരിധിക്കപ്പുറത്തുള്ള സിപിഎം ബാങ്ക് തട്ടിപ്പുമാഫിയകളെ ഷെയർ ചേർത്ത് ഒരാഴ്ചയ്ക്കുള്ളിൽ വായ്പ അനുവദിച്ചും, ക്രമവിരുദ്ധമായി നല്കിയ വായ്പകൾ പലിശയടക്കം പുതുക്കിക്കൊടുക്കാൻ ബാങ്ക് ജീവനക്കാരിൽ സമ്മർദം ചെലുത്തിയും ഭീഷണിപ്പെടുത്തിയുമാണ് കുട്ടനെല്ലൂർ ബാങ്കിൽ തട്ടിപ്പുകൾ നടത്തിയിരുന്നത്.

കുഴൂർ, കണ്ണാറ, വെള്ളാറ്റഞ്ഞൂർ , കൊടകര, മറ്റത്തൂർ, ഇരിങ്ങാലക്കുട തുടങ്ങിയ സ്ഥലങ്ങളിൽനിന്നെല്ലാമാണ് തട്ടിപ്പിനായി ആളുകളെ ഷെയർ ചേർത്തിട്ടുള്ളത്. വെള്ളാറ്റഞ്ഞൂരിലെ ഒരു പാറമടയ്ക്കു നിലവിൽ 40 ലക്ഷം രൂപപോലും ന്യായവിലയില്ലാത്ത ഭൂമിക്കു 2016ൽ കൊടുത്തിട്ടുള്ളത് ഒന്നേകാൽ കോടി രൂപയുടെ വായ്പയാണ്. ഈ ഇനത്തിൽ അന്നത്തെ സിപിഎം ഏരിയാ സെക്രട്ടറിക്ക് 25 ലക്ഷം രൂപ കമ്മീഷൻ കൊടുത്തെന്ന മൊഴി ഇഡി ശേഖരിച്ചിട്ടുണ്ട്. എട്ടു ലക്ഷത്തിന്‍റെ വായ്പയ്ക്കുവേണ്ടി ബാങ്കിനുള്ളിൽ രണ്ടു ലക്ഷം രൂപ കമ്മീഷൻ നൽകേണ്ടിവന്നിരുന്നു.

2017ൽ പാണഞ്ചേരി കോ ഓപ്പറേറ്റീവ് ബാങ്കിൽ നടന്ന സഹകരണവാരാഘോഷത്തിന്‍റെ സമാപനവേളയിൽ ബാങ്കിൽനിന്ന് വായ്പ ശരിയാക്കിക്കൊടുത്താൽ ലക്ഷങ്ങൾ കമ്മീഷൻ വാങ്ങുന്ന ബാങ്ക് പ്രസിഡന്‍റ് സ്റ്റേജിലുണ്ടെന്നു റിക്സന്‍റെ സാന്നിധ്യത്തിൽ പാർട്ടിയുടെ ഒരു പ്രാദേശികനേതാവ് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങൾ ഇഡി തെളിവായി ശേഖരിച്ചിട്ടുണ്ട്.